Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളം ഐഎസിന്റെ സ്ലീപ്പിംഗ് സെല്ലെന്ന് ബെഹ്റ പറ‍ഞ്ഞത് ശരി;മലപ്പുറത്തെ അറസ്റ്റിലൂടെ വലയിലായത് രാജ്യമാകെ വേരുകളുള്ള ഐഎസ് സംഘം; സംഘത്തില്‍ യുവതിയും

കര്‍ണ്ണാടകയിലെ മംഗളൂരു, ബെംഗളൂരു, ജമ്മുകശ്മീരിലെ ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലെല്ലാം വേരുകളുള്ള ഐഎസ് റിക്രൂട്ട്‌മെന്‍റ് സംഘത്തെ വലയിലാക്കാന്‍ എന്‍ ഐഎയെ സഹായിച്ചത് മലപ്പുറത്ത് നിന്നുള്ള അറസ്റ്റ്. കേരളം ഐഎസ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍വ്വീസില്‍ നിന്നും വിരമിക്കുമ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതായിരുന്നു രാജ്യത്തെ നാല് കേന്ദ്രങ്ങളില്‍ എന്‍ ഐഎ ഒരേ സമയം നടത്തിയ റെയ്ഡില്‍ നിന്നുള്ള അറസ്റ്റും കണ്ടെത്തലുകളും.

Janmabhumi Online by Janmabhumi Online
Aug 7, 2021, 04:41 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കര്‍ണ്ണാടകയിലെ മംഗളൂരു, ബെംഗളൂരു, ജമ്മുകശ്മീരിലെ ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലെല്ലാം വേരുകളുള്ള ഐഎസ് റിക്രൂട്ട്‌മെന്‍റ് സംഘത്തെ വലയിലാക്കാന്‍ എന്‍ ഐഎയെ സഹായിച്ചത് മലപ്പുറത്ത് നിന്നുള്ള അറസ്റ്റ്. കേരളം ഐഎസ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍വ്വീസില്‍ നിന്നും വിരമിക്കുമ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതായിരുന്നു രാജ്യത്തെ നാല് കേന്ദ്രങ്ങളില്‍ എന്‍ ഐഎ ഒരേ സമയം നടത്തിയ റെയ്ഡില്‍ നിന്നുള്ള അറസ്റ്റും കണ്ടെത്തലുകളും. കേരളത്തില്‍ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്നും മലയാളി യുവാക്കളുടെ ഭീകരബന്ധം ആശങ്കയുളവാക്കുന്നുവെന്നും ബെഹ്‌റ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതായിരുന്നു ഈ റെയ്ഡിലെ വിവരങ്ങള്‍.

2021 മാര്‍ച്ചില്‍ മലപ്പുറത്ത് നിന്നും തീവ്രവാദ ബന്ധം ആരോപിച്ച്  എന്‍ ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് അമീന്‍ എന്ന അബു യെദിയയുടെ അറസ്റ്റാണ് ഇന്ത്യയിലാകെ പരന്ന് കിടക്കുന്ന ഈ ഐഎസ് റിക്രൂട്ട്മെന്‍റ് സംഘത്തെ കണ്ടെത്താന്‍ സഹായകരമായത്.  ഇയാള്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ ഐഎ  രാജ്യത്ത് നാലിടത്ത് ഒരേ സമയം റെയ്ഡ് നടത്തിയത്. കര്‍ണ്ണാടകയിലെ മംഗളൂരു, ബെംഗളൂരു, ജമ്മുകശ്മീരിലെ ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ഒരു യുവതി ഉള്‍പ്പെടെ എട്ട് പേരാണ് പിടിയിലായത്.  

ഇതില്‍ ഞെട്ടിപ്പിക്കുന്ന വിവരം മംഗളൂരുവിലെ ഉള്ളാളില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ ഭാര്യയാണ് ഈ യുവതി എന്നതാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരാണ്. ആധുനിക മാര്‍ഗ്ഗങ്ങളാണ് ഇവര്‍ തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരിക്കുന്നത്. ആശയപ്രചാരണത്തിനും പരസ്പരം ബന്ധപ്പെടുന്നതിനും കൂടുതല്‍ രഹസ്യസ്വഭാവമുള്ള ടെലഗ്രാം ആപാണ് ഉപയോഗിച്ചിരിക്കുന്നത്. റഷ്യയില്‍ വികസിപ്പിച്ചെടുത്ത ഈ ആപാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ ഹോങ്കോംഗിലെ വിമതരടക്കം ഉപയോഗിച്ചത്. രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ ടെലഗ്രാമിന് കൂടുതല്‍ സാധ്യതകളുണ്ട്.  

ഇവര്‍ ധനസമാഹരണം നടത്തിയതും ഇ-പേയ്മെന്‍റ് സംവിധാനങ്ങളിലൂടെയാണ്. ഇതിന് ഇവര്‍ ഓണ്‍ലൈന്‍ വഴിയുള്ള ക്രൗഡ് ഫണ്ടിംഗ് രീതി വരെ ഉപയോഗിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമും സന്ദേശങ്ങളയക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇവരുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പിടികൂടി.

മംഗളൂരുവില്‍ ഉള്ളാളില്‍ കോണ്‍ഗ്രസിന്റെ അന്തരിച്ച മുന്‍ എംഎല്‍എ ബി.എം. ഇദ്ദിനബ്ബയുടെ മകന്‍ ബി.എം.ബാഷയുടെ മകന്‍ അമര്‍ അബ്ദുള്‍ റഹ്മാനുള്‍പ്പെടെ നാല് പേര്‍ ആദ്യം അറസ്റ്റിലായി.  ഇവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്തരിച്ച എംഎല്‍എ ഇദ്ദിനബ്ബയുടെ മറ്റൊരു പേരക്കുട്ടിയുടെ ഭാര്യയായ പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു.  കര്‍ണ്ണാടകയിലെ കൊടക് ജില്ലയിലെ വിരാജ്‌പേട്ട് സ്വദേശിനിയായ ഈ പെണ്‍കുട്ടി ദന്തല്‍ കോളെജില്‍ പഠിക്കവേ ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ മകനുമായി പ്രണയത്തിലായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റിയ ശേഷം വിവാഹം കഴിച്ചു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയും ഐഎസിന്റെ ശക്തയായ പ്രവര്‍ത്തകയായി.  

ബെംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്ന ഹിന്ദുപേരില്‍ കഴിഞ്ഞിരുന്ന അലി മുആവിയ എന്നൊരാളെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരില്‍ നടന്ന പരിശോധനയില്‍ ശ്രീനഗര്‍ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപ്പോരയില്‍ നടന്ന റെയ്ഡില്‍ മുസമ്മില്‍ ഹസ്സന്‍ ഭട്ട് എന്നയാളെയും അറസ്റ്റ് ചെയ്തു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120ബി, 121, 121എ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ 17,18,188,20,38,40 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. കാസര്‍കോട്ട് നിന്നും 21 പേരുള്‍പ്പെട്ട ഒരു സംഘത്തെ സിറിയയിലേക്ക് അയച്ചിരുന്നുവെന്നും പറയുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ തീവ്രവാദപ്രവര്‍ത്തനം ആശങ്കയുളവാക്കുന്നതാണെന്നും കേരളത്തിലെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവര്‍ എല്ലാവരും ഉയര്‍ന്ന സ്വാധീനമുള്ള കുടുംബത്തില്‍പ്പെട്ടവരും ഉന്നതവിദ്യാഭ്യാസമുള്ളവരുമാണ്. കേരളത്തിലും കര്‍ണ്ണാടകത്തിലും കശ്മീരിലും ഐഎസ് ആശയങ്ങള്‍ നിശ്ശബ്ദമായി പ്രചരിപ്പിക്കുന്നതില്‍ ഇവര്‍ ഒരളവ് വരെ വിജയിച്ചതായും എന്‍ ഐഎ കണ്ടെത്തി.

Tags: ഇസ്ലാമിക തീവ്രവാദംലോക്നാഥ് ബെഹറലോക്നാഥ് ബഹ്റഐഎസ് റിക്രൂട്ടിംഗ് കേന്ദ്രംഐഎസ് സ്ലീപ്പിംഗ് സെല്‍ഐഎസ്ദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എISISmalappuramഇസ്ലാമിക് സ്റ്റേറ്റ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

Kerala

‘ അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നത് ‘ ; സൈന്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കമന്റ് ; മലപ്പുറം സ്വദേശി മുഹമ്മദ് നസിം അറസ്റ്റിൽ

Kerala

ദേശീയ പാത തകർന്നതിൽ നടപടിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം; കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തു

Kerala

മലപ്പുറം കൂരിയാട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു: ഗതാഗത നിയന്ത്രണം

Kerala

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയെന്ന പേരിൽ പ്രചാരണം : മലപ്പുറം സ്വദേശി നസീബ് വാഴക്കാടിനെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies