Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളം ഐഎസിന്റെ സ്ലീപ്പിംഗ് സെല്ലെന്ന് ബെഹ്റ പറ‍ഞ്ഞത് ശരി;മലപ്പുറത്തെ അറസ്റ്റിലൂടെ വലയിലായത് രാജ്യമാകെ വേരുകളുള്ള ഐഎസ് സംഘം; സംഘത്തില്‍ യുവതിയും

കര്‍ണ്ണാടകയിലെ മംഗളൂരു, ബെംഗളൂരു, ജമ്മുകശ്മീരിലെ ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലെല്ലാം വേരുകളുള്ള ഐഎസ് റിക്രൂട്ട്‌മെന്‍റ് സംഘത്തെ വലയിലാക്കാന്‍ എന്‍ ഐഎയെ സഹായിച്ചത് മലപ്പുറത്ത് നിന്നുള്ള അറസ്റ്റ്. കേരളം ഐഎസ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍വ്വീസില്‍ നിന്നും വിരമിക്കുമ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതായിരുന്നു രാജ്യത്തെ നാല് കേന്ദ്രങ്ങളില്‍ എന്‍ ഐഎ ഒരേ സമയം നടത്തിയ റെയ്ഡില്‍ നിന്നുള്ള അറസ്റ്റും കണ്ടെത്തലുകളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 04:41 pm IST
in India

ന്യൂദല്‍ഹി: കര്‍ണ്ണാടകയിലെ മംഗളൂരു, ബെംഗളൂരു, ജമ്മുകശ്മീരിലെ ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലെല്ലാം വേരുകളുള്ള ഐഎസ് റിക്രൂട്ട്‌മെന്‍റ് സംഘത്തെ വലയിലാക്കാന്‍ എന്‍ ഐഎയെ സഹായിച്ചത് മലപ്പുറത്ത് നിന്നുള്ള അറസ്റ്റ്. കേരളം ഐഎസ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍വ്വീസില്‍ നിന്നും വിരമിക്കുമ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതായിരുന്നു രാജ്യത്തെ നാല് കേന്ദ്രങ്ങളില്‍ എന്‍ ഐഎ ഒരേ സമയം നടത്തിയ റെയ്ഡില്‍ നിന്നുള്ള അറസ്റ്റും കണ്ടെത്തലുകളും. കേരളത്തില്‍ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്നും മലയാളി യുവാക്കളുടെ ഭീകരബന്ധം ആശങ്കയുളവാക്കുന്നുവെന്നും ബെഹ്‌റ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതായിരുന്നു ഈ റെയ്ഡിലെ വിവരങ്ങള്‍.

2021 മാര്‍ച്ചില്‍ മലപ്പുറത്ത് നിന്നും തീവ്രവാദ ബന്ധം ആരോപിച്ച്  എന്‍ ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് അമീന്‍ എന്ന അബു യെദിയയുടെ അറസ്റ്റാണ് ഇന്ത്യയിലാകെ പരന്ന് കിടക്കുന്ന ഈ ഐഎസ് റിക്രൂട്ട്മെന്‍റ് സംഘത്തെ കണ്ടെത്താന്‍ സഹായകരമായത്.  ഇയാള്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ ഐഎ  രാജ്യത്ത് നാലിടത്ത് ഒരേ സമയം റെയ്ഡ് നടത്തിയത്. കര്‍ണ്ണാടകയിലെ മംഗളൂരു, ബെംഗളൂരു, ജമ്മുകശ്മീരിലെ ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ഒരു യുവതി ഉള്‍പ്പെടെ എട്ട് പേരാണ് പിടിയിലായത്.  

ഇതില്‍ ഞെട്ടിപ്പിക്കുന്ന വിവരം മംഗളൂരുവിലെ ഉള്ളാളില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ ഭാര്യയാണ് ഈ യുവതി എന്നതാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരാണ്. ആധുനിക മാര്‍ഗ്ഗങ്ങളാണ് ഇവര്‍ തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരിക്കുന്നത്. ആശയപ്രചാരണത്തിനും പരസ്പരം ബന്ധപ്പെടുന്നതിനും കൂടുതല്‍ രഹസ്യസ്വഭാവമുള്ള ടെലഗ്രാം ആപാണ് ഉപയോഗിച്ചിരിക്കുന്നത്. റഷ്യയില്‍ വികസിപ്പിച്ചെടുത്ത ഈ ആപാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ ഹോങ്കോംഗിലെ വിമതരടക്കം ഉപയോഗിച്ചത്. രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ ടെലഗ്രാമിന് കൂടുതല്‍ സാധ്യതകളുണ്ട്.  

ഇവര്‍ ധനസമാഹരണം നടത്തിയതും ഇ-പേയ്‌മെന്‍റ് സംവിധാനങ്ങളിലൂടെയാണ്. ഇതിന് ഇവര്‍ ഓണ്‍ലൈന്‍ വഴിയുള്ള ക്രൗഡ് ഫണ്ടിംഗ് രീതി വരെ ഉപയോഗിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമും സന്ദേശങ്ങളയക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇവരുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പിടികൂടി.

മംഗളൂരുവില്‍ ഉള്ളാളില്‍ കോണ്‍ഗ്രസിന്റെ അന്തരിച്ച മുന്‍ എംഎല്‍എ ബി.എം. ഇദ്ദിനബ്ബയുടെ മകന്‍ ബി.എം.ബാഷയുടെ മകന്‍ അമര്‍ അബ്ദുള്‍ റഹ്മാനുള്‍പ്പെടെ നാല് പേര്‍ ആദ്യം അറസ്റ്റിലായി.  ഇവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്തരിച്ച എംഎല്‍എ ഇദ്ദിനബ്ബയുടെ മറ്റൊരു പേരക്കുട്ടിയുടെ ഭാര്യയായ പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു.  കര്‍ണ്ണാടകയിലെ കൊടക് ജില്ലയിലെ വിരാജ്‌പേട്ട് സ്വദേശിനിയായ ഈ പെണ്‍കുട്ടി ദന്തല്‍ കോളെജില്‍ പഠിക്കവേ ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ മകനുമായി പ്രണയത്തിലായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റിയ ശേഷം വിവാഹം കഴിച്ചു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയും ഐഎസിന്റെ ശക്തയായ പ്രവര്‍ത്തകയായി.  

ബെംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്ന ഹിന്ദുപേരില്‍ കഴിഞ്ഞിരുന്ന അലി മുആവിയ എന്നൊരാളെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരില്‍ നടന്ന പരിശോധനയില്‍ ശ്രീനഗര്‍ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപ്പോരയില്‍ നടന്ന റെയ്ഡില്‍ മുസമ്മില്‍ ഹസ്സന്‍ ഭട്ട് എന്നയാളെയും അറസ്റ്റ് ചെയ്തു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120ബി, 121, 121എ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ 17,18,188,20,38,40 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. കാസര്‍കോട്ട് നിന്നും 21 പേരുള്‍പ്പെട്ട ഒരു സംഘത്തെ സിറിയയിലേക്ക് അയച്ചിരുന്നുവെന്നും പറയുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ തീവ്രവാദപ്രവര്‍ത്തനം ആശങ്കയുളവാക്കുന്നതാണെന്നും കേരളത്തിലെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവര്‍ എല്ലാവരും ഉയര്‍ന്ന സ്വാധീനമുള്ള കുടുംബത്തില്‍പ്പെട്ടവരും ഉന്നതവിദ്യാഭ്യാസമുള്ളവരുമാണ്. കേരളത്തിലും കര്‍ണ്ണാടകത്തിലും കശ്മീരിലും ഐഎസ് ആശയങ്ങള്‍ നിശ്ശബ്ദമായി പ്രചരിപ്പിക്കുന്നതില്‍ ഇവര്‍ ഒരളവ് വരെ വിജയിച്ചതായും എന്‍ ഐഎ കണ്ടെത്തി.

Tags: എൻ‌ഐ‌എISISmalappuramഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദംലോക്നാഥ് ബെഹറലോക്നാഥ് ബഹ്റഐഎസ് റിക്രൂട്ടിംഗ് കേന്ദ്രംഐഎസ് സ്ലീപ്പിംഗ് സെല്‍ഐഎസ്ദേശീയ അന്വേഷണ ഏജന്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Kerala

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

Kerala

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

India

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.