നീ എവിടെയായിരുന്നാലും ഭഗവാന് സമര്‍പ്പിതമായി ജീവിക്കൂ എന്ന ഉപദേശം ഹനുമാന് വിഭീഷണന് നല്കി. അങ്ങനെ ഹനുമാന്റെ സഹായത്താല്‍ വിഭീഷണന് ഭഗവാന് ശ്രീരാമനൊപ്പം ചേര്‍ന്നു. അതുപോലെ ലങ്കാധിപനാകുകയും ചെയ്തു.
ജൂഗ് സഹസ്ര ജോജന്‍ പര് ഭാനൂ
ലീല്യോ താഹി മധുര ഫല ജാനൂ
(അര്‍ഥം: അനേകായിരം യോജന ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സൂര്യഗോളത്തെ കണ്ട് പക്വഫലം എന്നു കരുതി അങ്ങു വിഴുങ്ങുകയുണ്ടായി.)
കഥ ഇത്തിരി പുറകിലോട്ടു
പോകുകയാണ്. അതിന് കാരണം മുന്‍പേ വന്ന രണ്ട് ചൗപ്പായികള് ആണ്. വിഭീഷണനെയും സുഗ്രീവനേയും ജീവിത ലക്ഷ്യത്തിലേക്ക് നയിച്ചത് ഹനുമാനാണെന്നു നാം കണ്ടു. അങ്ങനെയെങ്കില്‍ ഹനുമാനും ആ ലക്ഷ്യത്തെ പറ്റി അറിവുണ്ടായിരിക്കും. സൂര്യനെ വിഴുങ്ങാന്‍ ചാടുന്ന ഹനുമാന്റെ കഥ അതിന്റെ സൂചനയാണ്.
ജീവിതരീതിയും ജീവിതലക്ഷ്യവും തമ്മില്‍ തെറ്റുണ്ടാവാന്‍ പാടില്ല. പക്ഷേ പലരും ജീവിത രീതിയെ ജീവിതലക്ഷ്യമെന്ന് തെറ്റായി മനസ്സിലാക്കിയാണ് ജീവിക്കുക.
ജനിച്ചു, പഠിച്ചു, ജോലിയും കല്യാണവും കഴിഞ്ഞ് അടുത്ത തലമുറയെ വാര്‍ത്തെടുത്തു പോകുന്ന ആ ജീവിത ചക്രമുണ്ടല്ലോ, നാം സാധാരണയായി ജീവിതമെന്ന് വിളിക്കുന്നത് അതിനെയാണല്ലോ.
മോക്ഷം (പരമമായ തൃപ്തിയും സമാധാനവുമുള്ള അവസ്ഥ) ആണ് നമ്മുടെ ജീവിത ലക്ഷ്യം. അത് അജ്ഞാനത്തെ അകറ്റിയുള്ള ശുദ്ധബോധമാണ്. ഈ മോക്ഷത്തില്‍ നാമെത്തേണ്ടത് ആധ്യാത്മികതയിലൂടെയാണ്. സൂര്യദേവന് നമ്മുടെ കൃതികളില്‍ എപ്പോഴും ആധ്യാത്മിക ലക്ഷ്യമായും അറിവിന്റെ പ്രതീകവുമായാണ് കാണപ്പെടുന്നത്. ആ ലക്ഷ്യത്തിലേക്കെത്താന്‍ ചെറുപ്പത്തിലേ തന്നെ താല്പര്യമുണ്ടായിരുന്നു ഹനുമാന്.
സൂര്യഭഗവാനെ ആധ്യാത്മിക ഉന്നതിയുടെ പ്രതീകമാക്കിയാണ് നമ്മുടെ പല സാധനാ ക്രമങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഉദാഹരണത്തിന് 108 മണികളുള്ള ജപമാല. (ഒരു മാല എന്നത് 108 മണികളാണ്). ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 108 സൂര്യന്മാരെ അടുപ്പിച്ച് വച്ചിട്ടുള്ള ദൂരമാണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇത്രയും കൂടി അറിയുമ്പോഴാണ് നമ്മുടെ ഋഷിമാര്‍ നമുക്കായി നല്കിയ സാധനാ പദ്ധതികളുടെ ആഴം അറിയാനാവുക.
108 മണികള്‍ ജപിക്കുമ്പോള്‍ ഈ ജീവന് (ഭൂമി) ആധ്യാത്മിക ലക്ഷ്യവുമായി യോജിക്കുകയാണ്. അതായത് സൂര്യനില്‍ എത്തുകയാണ്. എത്ര മനോഹരമായ കല്‍പ്പന. ഭൂമിയില്‍ നിന്ന് സൂര്യനിലേക്ക് 108 സൂര്യന്റെ ദൂരമാണെന്നു മനസ്സിലാക്കി ജീവത്വത്തില് നിന്നും ദൈവികതയിലേക്ക് 108 സൂര്യനെ സൂചിപ്പിക്കുന്ന മണിയുടെ സിംബോളിസം നല്കിയ മനോഹരമായ കല്‍പ്പന.
നാം ഓരോരുത്തരും ഈ ജീവത്വത്തില് നിന്നും ദൈവികതയിലേക്ക് എത്തുക തന്നെ വേണമെന്ന് ആചാര്യന്മാര് ഉദ്ഘോഷിക്കുന്നു. ഇതിന് നമ്മുടെ ജീവിത ലക്ഷ്യത്തെയും ജീവിത രീതിയെയും പറ്റി പൂര്‍ണ ബോധ്യമുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: