ന്യൂദല്‍ഹി: ഇന്ത്യയില്‍ വാക്സിന് ക്ഷാമമെന്ന് കോണ്‍ഗ്രസ് മുറവിളി കൂട്ടുമ്പോഴും കണക്കുകള്‍ വിരല്‍ചൂണ്ടുന്നത് മറ്റൊരു സത്യത്തിലേക്കാണ്. ലോകത്ത് ഇതുവരെ നിര്‍മ്മിക്കപ്പെട്ട കോവിഡ് വാക്സിന് ഡോസുകളില്‍ 60 ശതമാനവും കുത്തിവെച്ചത് ഇന്ത്യക്കാരും ചൈനക്കാരും അമേരിക്കക്കാരുമാണ്.
ലോകത്താകെ 1100 കോടി വാക്സിന് ഡോസുകള്‍ കുത്തിവെപ്പിന് ആവശ്യമാണെങ്കിലും ആകെ ഇതുവരെ നിര്‍മ്മിക്കപ്പെട്ടത് 200 കോടി വാക്സിന് ഡോസുകള്‍ മാത്രമാണ്. ഇതില്‍ 70.5 കോടി ഡോസുകള്‍ കുത്തിവെപ്പിലൂടെ ചൈനക്കാര്‍ സ്വീകരിച്ചപ്പോള്‍, അമേരിക്കക്കാര്‍ 29.7 കോടി ഡോസുകളും ഇന്ത്യക്കാര്‍ 21.6 കോടിയും സ്വീകരിച്ചു. ബ്രസീലുകാര്‍ വെറും 6.8 കോടി ഡോസ് സ്വീകരിച്ചപ്പോള്‍ ജര്‍മ്മന്‍കാര്‍ വെറും 5.3 കോടി വാക്സിന്ഡോസുകളാണ് സ്വീകരിച്ചത്. കോവിഡ് വാക്സ് ലൈവ് ഡോട്ട് കോമില് നോക്കിയാല്‍ ഈ കണക്കുകള്‍ അപ്പപ്പോള്‍ അറിയാം.
വാക്സിന് ഡേറ്റ ചൂണ്ടിക്കാട്ടുന്നത് ഇങ്ങിനെയെന്നിരിക്കെ വാക്സിന് ക്ഷാമം ഇന്ത്യയില്‍ മാത്രമാണെന്ന് വരുത്തിതീര്‍ക്കാനാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ലിബറലുകളും ചേര്‍ന്ന് ശ്രമിക്കുന്നത്. ഇതുപോലെ തന്നെയാണ് കോവിഡ് മൂലമുള്ള മരണവും ദുരന്തങ്ങളും. അമേരിക്ക പോലുള്ള വന്‍കിട, വികസിത രാഷ്ട്രങ്ങള്‍ പോലും കോവിഡ് ദുരന്തത്തിന് മുന്പില് അടിപതറുമ്പോള്‍ ഇന്ത്യയെപ്പോലെ ഒരു വികസ്വരരാഷ്ടം അപ്രതീക്ഷിതമായ രണ്ടാം തരംഗത്തില്‍ തിരിച്ചടി നേരിട്ടപ്പോള്‍ അതിനെ ലോകമാധ്യമങ്ങളുടെ മുന്നില്‍ പര്‍വ്വതീകരിച്ച് അവതരിപ്പിക്കാനാണ് ഇപ്പോഴും ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.
ഒരു കാര്യം കോണ്‍ഗ്രസുകാര്‍ മനസ്സിലാക്കിയാല്‍ നന്ന്- ഈ ദിവസം വരെയും ലോകത്ത് ദിവസേന കോവിഡ് ഡോസുകള്‍ ഏറ്റവും വേഗതയില്‍ കുത്തിവെക്കപ്പെടുന്ന മൂന്ന് രാജ്യങ്ങള്‍ ഇന്ത്യയും ചൈനയും യുഎസുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: