മീനങ്ങാടി: യുപിഎ ഭരണകാലത്തെ പതിമൂന്നാം ധനകാര്യ കമ്മീഷന് കേരളത്തിന് നല്‍കിയത് 45,300 കോടി രൂപയാണെങ്കില്‍ മോദി സര്‍ക്കാരിന്റെ പതിനാലാം ധനകാര്യ കമ്മീഷന് കേരളത്തിന് നല്‍കിയത് മൂന്നിരട്ടി തുക.
അതായത് 1,34,848 കോടി രൂപ. ദേശീയ പാതക്ക് 65,000 കോടി, കൊച്ചി മെട്രോക്ക് അനുവദിച്ചത് 1957 കോടി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് 12,545 കോടി രൂപ, പ്രളയ ദുരന്ത സമയത്ത് കേന്ദ്ര സഹായം 1738 കോടി രൂപ, കാര്‍ഷിക മേഖലക്ക് 1086 കോടി, അമൃത് പദ്ധതിക്കായി 1100 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്. 2020:2021 വര്‍ഷത്തെ കമ്മി നികത്താന്‍ കേരളത്തിന് പ്രത്യേക സഹായമായി 1981 കോടി രൂപയും നല്കി.
കൊച്ചി, തിരുവനന്തപുരം എന്നിവ സ്മാര്‍ട്ട് സിറ്റി ആക്കുന്നതിന് വേണ്ടി നീക്കി വെച്ചത് 1100 കോടി രൂപയാണ്. ശബരിമല സമരത്തില്‍ സിപിഎം നടത്തിയത് നരനായാട്ടാണ്. പിഎസ്ഇ യെ പാര്‍ട്ടി ഘടകമാക്കി മാറ്റി. പ്രളയകാലത്ത് കെടു കാര്യസ്ഥത മൂലം നിരവധിപേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. സിപിഎം രാഷ്ട്രീയ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്ന പാര്‍ട്ടിയാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ് സിപിഎം സഖ്യമാണ്. ഡോളറിന്റെ സ്ഥാനത്ത് സോളാര്‍ എന്ന വ്യത്യസമേയുള്ളു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ പത്ത് വര്‍ഷത്തിനിടെ നടത്തിയത് 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ്. വനവാസി ദേശീയ നേതാവും ബത്തേരി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി.കെ. ജാനുവിനെ വിജയിപ്പിക്കണമെന്ന് നിറഞ്ഞ കരഘോഷങ്ങള്‍ക്കിടയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ ധീര വനിതയാണ് ജാനു. വയനാട്ടില്‍ വികസനമെത്തണമെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിക്കണം. അങ്ങനെയാണെങ്കില്‍ വയനാട് ജില്ലയെ ഇന്ത്യയിലെ ഏറ്റവും വലിയ വികസന ജില്ലയാക്കി മാറ്റും. സി.കെ. ജാനുവിനെയും മാനന്തവാടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുകുന്ദന് പള്ളിയറ കല്‍പ്പറ്റ സ്ഥാനാര്‍ത്ഥി ടി.എം സുബീഷിനെയും വിജയിപ്പിണം എന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
വികസനത്തിന് പുതിയ കാഴ്ച്ചപ്പാടുകള്‍ വയനാടന്‍ ജനതക്ക് നല്കി അദ്ദേഹം ആറ് മണിക്ക് തിരിച്ച് യാത്രയായി. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന ഉപാദ്യക്ഷന്‍ വി.വി രാജന്, ഉത്തര മേഖല ജനറല്‍ സെക്രട്ടറി കെ. സാദാനന്ദന്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം. മോഹനന്, ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രദിപ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പ്രശാന്ത് മലവയല്‍, കെ.മോഹന്‍ദാസ്, ജീല്ലാ ഉപാദ്യക്ഷന്‍ കെ.പി മധു, സ്ഥാനാര്‍ത്ഥികളായ സി.കെ. ജാനു, മുകുന്ദന് പള്ളിയറ, ടി.എം സുബീഷ് എന്നിവര്‍ സംസാരിച്ചു. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ പി.സി മോഹനന്, പള്ളിയറ രാമന്, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ. പി.സി ഗോപിനാഥ്, കെ.എം പൊന്നു, ലക്ഷ്മി കക്കോട്ടറ, പ്രകാശന് മൊറാഴ, പ്രസീത അഴീക്കോട്, പി.ജി ആനന്ദകുമാര്‍, എം.ശാന്തകുമാരി, രാധാ സുരേഷ് ബാബൂ, ഇ.മാധവന് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: