മാവേലിക്കര: സിപിഎമ്മിനെ പരിഹസിച്ച് ബിജെപി ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. മയക്കുമരുന്ന് ബിസിനസ് നടത്തി അകത്തായ ആളാണ് കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്. മകന് മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു വരുന്നതുവരെയെങ്കിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തില്‍ നിന്നും മാറി നില്ക്കാന് കോടിയേരി ക്ഷമകാണിക്കണമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
പണ്ടത്തെ സഖാക്കള്‍ക്കിഷ്ടം ദിനേശ് ബീഡിയും കട്ടന്‍ ചായയുമായിരുന്നെങ്കില്‍ ഇപ്പോഴത്തെ സഖാക്കള്‍ക്ക് പ്രിയം ബിനീഷ് ബീഡിയാണെന്ന് അബ്ദുള്ളക്കുട്ടി പരിഹസിച്ചു. കേരളത്തിലെ വിശ്വാസി സമൂഹത്തിനോട് വലിയ ചതിയാണ് സിപിഎം കാണിക്കുന്നത്. ശബരിമല ശാസ്താവിനെ നിന്ദിച്ചവെര ഇത്തവണ ജനം ഒരുപാഠം പഠിപ്പിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കേരളത്തില്‍ പഴയ സാഹചര്യമല്ല ഇന്ന് ബിജെപിക്കുള്ളത്. അതിന്റെ തെളിവാണ് സുരേന്ദ്രന് നയിക്കുന്ന ജാഥയ്ക്ക് ലഭിക്കുന്ന വലിയ ജനപിന്തുണ. ഇത്തിവണ കേരളത്തില്‍ ബിജെപി വെന്നിക്കൊടി പാറിപ്പിക്കുമെന്നും അബ്ദുള്ളക്കുട്ടി മാവേലിക്കരയില്‍ നടന്ന വിജയ യാത്രാ സ്വീകരണ സമ്മേളനത്തില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: