ന്യൂദല്‍ഹി: ഇന്ത്യന്‍ കാര്‍ഷിക സംവിധാനത്തിലെ കയറ്റുമതി സാധ്യതകളെ ഉപയോഗപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള സമഗ്ര കാര്‍ഷിക കയറ്റുമതി നയം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു
കാര്‍ഷികമേഖലയില്‍ ഇന്ത്യയെ ഒരു ആഗോള ശക്തിയായി മാറ്റാനും അതോടൊപ്പം രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു .
‘ കാര്‍ഷിക കയറ്റുമതി നയത്തിലെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ താഴെ പറയുന്നു
കയറ്റുമതി ഉല്പന്നങ്ങള്, വിപണികള്‍ എന്നിവയുടെ വൈവിധ്യവല്‍ക്കരണം. പെട്ടെന്ന് ചീത്തയാകുന്ന ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ളവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മൂല്യവര്‍ധന സാധ്യമാക്കുക
നൂതനവും തദ്ദേശീയവും ജൈവ പരവും പരമ്പരാഗതപരമ്പരാഗത ഇതരവുമായ കാര്‍ഷിക കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുക
മറ്റു രാജ്യങ്ങളിലെ വിപണികളില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിനായും , ഇറക്കുമതി തടസ്സങ്ങളെ മറികടക്കാനും വിളകളുടെ ശുചിത്വ സംബന്ധിയായ പ്രശ്നങ്ങള്‍ അടക്കമുള്ളവ പരിഹരിക്കാനും ഒരു സംവിധാനം ലഭ്യമാക്കുക.
ആഗോള മൂല്യ ശൃംഖലകളുമായി ചേര്‍ന്നുകൊണ്ട് ആഗോള കാര്‍ഷിക കയറ്റുമതിയിലെ ഇന്ത്യന്‍ പങ്കാളിത്തം ഇരട്ടി ആക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക
വിദേശ വിപണികളിലെ കയറ്റുമതി സാധ്യതകളുടെ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കര്‍ഷകരെ സജ്ജമാക്കുക
കാര്‍ഷിക കയറ്റുമതി നയത്തിന്റെ ഭാഗമായി കയറ്റുമതി പ്രോത്സാഹനം ലക്ഷ്യമിട്ട് നിരവധി ഉല്‍പ്പന്ന ജില്ല ക്ലസ്റ്ററുകളെ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ഉത്പാദനം, കയറ്റുമതി സാധ്യതകള്‍, ഉല്പാദന നിര്‍വഹണ പ്രവര്‍ത്തനങ്ങളുടെ വലിപ്പം, കയറ്റുമതി പ്രക്രിയകളിലെ ഇന്ത്യന്‍ പങ്കാളിത്തം, കാര്‍ഷിക കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തുടങ്ങിയവ പരിഗണിച്ചാണ് ഇവയെ കണ്ടെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: