തിരുവനന്തപുരം: ശബരിമലപ്രശ്നത്തില്ത്തട്ടി സിപിഎമ്മിന്റെ പ്രതിരോധം പൊളിയുന്നു. ഈ വിഷയം ആരു ഉയര്‍ത്തിയാലും ഇതേക്കുറിച്ച് മൗനം പാലിക്കാമെന്ന ഉപദേശമാണ് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നില്‍വെക്കുന്നത്.
കോണ്‍ഗ്രസ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഐശ്വര്യകേരളയാത്ര ആരംഭിച്ചപ്പോള്‍ ശബരിമല വിഷയം പ്രചരണായുധമാക്കാമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് പ്രകടനപത്രികയിലും ഇത് മുഖ്യവിഷയമായി അവതരിപ്പിക്കാനാണ് പദ്ധതി. ഇതോടെ മുസ്ലിംലീഗിനെതിരെ വര്‍ഗ്ഗീയത ആരോപിച്ച് ന്യൂനപക്ഷ മുസ്ലിം വോട്ടുകള്‍ തട്ടാനുള്ള സിപിഎം തന്ത്രത്തിന് തിരിച്ചടിയായിരിക്കുകയാണ്. കാരണം ഹിന്ദുവോട്ടുകള്‍ സിപിഎം കളത്തില്‍ നിന്ന് പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.
സിപിഎമ്മിന് ലഭിക്കാവുന്ന ഹിന്ദുവോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അതിന് ശബരിമല വിഷയം പോലെ വൈകാരികമായി സ്വാധീനിക്കാവുന്ന വിഷയം വേറെയില്ല. ഇതിനെ സിപിഎം ഭയപ്പെടുന്നുണ്ട്. രണ്ട് സ്ത്രീകളെ പൊലീസ് സംരക്ഷണത്തോടെ ശബരിമല കയറ്റിയ സംഭവവും സ്ത്രീപ്രവേശം തടയാന്‍ ബിജെപി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ 250ല്‍ പരം കേസുകള്‍ പിണറായി സര്‍ക്കാര്‍ ചാര്‍ത്തി നല്കിയതും പരിപാവനമായ ശബരിമല യുദ്ധക്കളമാക്കിയതുമായ സംഭവങ്ങള്‍ മലയാളികളുടെ മനസ്സില്‍ എളുപ്പം ഉണങ്ങുന്ന മുറിവുകളല്ല. ഇക്കാര്യത്തില്‍ പ്രതിരോധം ബുദ്ധിമുട്ടാവുമെന്ന് പിണറായി വിജയന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കറിയാം. അതിനാലാണ് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇതിനെതിരെ മൗനം പാലിക്കാന്‍ സ്വന്തം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിജെപിയും ശബരിമലപ്രശ്നത്തെ ചര്‍ച്ചാവിഷയമാക്കാന്‍ തയ്യാറെടുക്കുകയാണ്. അങ്ങിനെയെങ്കില്‍ ഇക്കാര്യത്തില്‍ സിപിഎം ഏറെ ബുദ്ധിമുട്ടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: