നെയ്യാറ്റിന്‍കര: കഴിഞ്ഞ ദിവസം നിയമസഭകൂടി പാസാക്കിയ കര്‍ഷക നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം കേന്ദ്ര സര്‍ക്കാരിന് അയക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രമേയം അയക്കാനുള്ള നിര്‍ദേശം ലഭിച്ചട്ടില്ല. അതിനാലാണ് ഇത്തരമൊരു തീരുമാനം. ഞാനും സര്‍ക്കാരിന്റെ ഭാഗമാണ് ഭരണഘടനാനുസൃതമായ കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു .മഹേശ്വരം ശ്രീ പാര്‍വതി ക്ഷേത്ര ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
സംസ്ഥാന സര്‍ക്കാരുമായി ഭിന്നതയില്ലെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ അടിയന്തര സാഹചര്യം വിശദീകരിക്കാത്തതാണ് എതിര്‍ത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ വിശദീകരിച്ചപ്പോള്‍ സഭ സമ്മേളനത്തിന് അനുമതി നല്കി. കുടുംബസമേതമാണ് ഇന്നു വൈകിട്ട് നാല് മണിയോടെ ഗവര്‍ണര്‍ ക്ഷേത്രത്തിലെത്തിയത്. രണ്ടു മണിക്കൂറോളം ചെലവഴിച്ച ശേഷം മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: