കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.
14 മുതിര്‍ന്നവരും നാല് കുട്ടികളും ഉള്‍പ്പെടെ 18 പേരാണ് അപകടത്തില്‍ ഇതുവരെ മരിച്ചത്. മരണപ്പെട്ടവരെയെല്ലാം തിരിച്ചറിയാനായി. 149 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 23 പേര് ഗുരുതരാവസ്ഥയിലാണ്.
16 ആശുപത്രികളിലായാണ് രോഗികള്‍ ചികിത്സയിലുള്ളത്. പൈലറ്റിന്റെയും കോപൈലറ്റിന്റെയും മൃതദേഹം എയര്‍ ഇന്ത്യ കൊണ്ടുപോകും. മരിച്ചവരില്‍ ഒരാള്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയോടൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ ഇ പി ജയരാജന്, കെ കെ ശൈലജ , രാമചന്ദ്രന് കടന്നപ്പള്ളി, എകെ ശശീന്ദ്രന്, ടി പി രാമകൃഷ്ണന്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: