തിരുവനന്തപുരം: നിയമത്തിനും പോലീസിനും പാര്‍ട്ടി സമാന്തരമല്ലെന്ന് വനിതാ കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്ലാവരും നിയമത്തിന് വിധേയരാണ് അതുപോലെ തന്നെയാണ് പാര്‍ട്ടിയെന്നും കോടിയേരി അറിയിച്ചു.
പാര്‍ട്ടിക്ക് (സിപിഎം) സ്വന്തമായി ഒരു കോടതി സംവിധാനമുണ്ടെന്നായിരുന്നു വനിതാ ജോസഫൈന്റെ പ്രതികരണം. പി.കെ. ശശിക്കെതിരായ പീഡനപരാതില് പ്രതികരിക്കവേയാണ് ഈ പ്രസ്താവന നടത്തിയത്. എന്നാല്‍ പാര്‍ട്ടി നിയമസംവിധാന അംഗീകരിക്കുന്നുണ്ട്. പോലീസ് നടപടികള്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും ബാധകമാണ്.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ചാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ എന്താണോ അതെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബാധകമാണ്. അതേസമയം പാര്‍ട്ടിക്കുള്ളിലുള്ള ചില പ്രശ്നങ്ങളില്‍ ഇടപെടാറുണ്ട്. ചിലപ്പോള്‍ അതാകാം ജോസഫൈന് ഉദ്ദേശിച്ചതെന്നും കോടിയേരി ബാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണ്. പികെ. ശശിക്കെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം നടത്തിയാല്‍ മതിയെന്നാണ് പറഞ്ഞത്. പാര്‍ട്ടി അന്വേഷിച്ചാല്‍ മതിയെന്ന് പരാതിക്കാരി പഞ്ഞാല്‍ പിന്നെ വനിതാ കമ്മിഷന് അന്വേഷിക്കേണ്ടതില്ലെന്നുമാണ് ജോസഫൈന് പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: