Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സത്യവ്രതപുത്രന്‍ സത്യവ്രതനാകുന്നു

ഭാഗവതത്തിലൂടെ

എ.പി. ജയശങ്കര്‍ by എ.പി. ജയശങ്കര്‍
May 9, 2020, 04:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വരുണനു കൊടുത്ത സത്യം പാലിക്കാന്‍ നിര്‍ബന്ധിതനായ രാജാ ഹരിശ്ചചന്ദ്രന്‍ വസിഷ്ഠന്റെ നിര്‍ദേശാനുസരണം തന്നെ യാഗമാരാംഭിച്ചു. ബ്രഹ്മസ്ഥാനത്ത് വസിഷ്ഠ മഹര്‍ഷിയും ഹോതാവായി (ഋഗ്വേദി) വിശ്വാമിത്രനും അധ്വര്യുവായി (യജുര്‍വേദ) ജമദഗ്നിയും ഉദ്ഗാദാവായി ( സാമവേദി) അയാസ്യമുനിയും യാഗത്തില്‍ ഭാഗഭാക്കായി. യൂപാഗ്രത്തില്‍ ശുനശേഫനെ കെട്ടിയിരുന്നു.  

എന്നാല്‍ ഇതിനിടയില്‍ ശുനശേഫന്റെ സമീപത്തു ചെന്ന വിശ്വാമിത്ര മഹര്‍ഷി ചെവിയില്‍ വരുണമന്ത്രം ഉപദേശിച്ചു കൊടുത്തുവെന്ന് ദേവീഭാഗവതത്തില്‍ പറയുന്നു. ഭക്തിയോടെ വരുണമന്ത്രം ജപിച്ച ശുനശേഫന്റെ മുന്നില്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. ശുനശേഫന്റെ മോചനത്തിനായി യൂപാഗ്രത്തില്‍ നിന്നു വിട്ടുകൊണ്ടു തന്നെ യാഗപൂര്‍ത്തീകരണം അംഗീകരിച്ച് വരുണഭഗവാന്‍ ഹരിശ്ചന്ദ്രനെ അനുഗ്രഹിച്ചു.  

ഹരിശ്ചന്ദ്രന് അപ്പോഴാണ് ശ്വാസം നേരേയായത്. നടന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ചിന്തിക്കാന്‍ തെല്ലു സമയം കിട്ടി. വിശ്വാമിത്ര മഹര്‍ഷിയുടെ അപേക്ഷയില്‍ അടങ്ങിയിരുന്ന മനുഷ്യസ്‌നേഹത്തിന്റെ മാഹാത്മ്യം യഥാസമയം താന്‍ മനസ്സിലാക്കിയില്ല.  

മനുഷ്യരായാല്‍ മനുഷ്യത്വം വേണം, ദീനന്മാരോട് അനുകമ്പ വേണം. മറ്റുള്ളവരെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ ശരീരം. അതിനു പകരം മറ്റുള്ളവരെ കൊന്നിട്ടും സ്വന്തക്കാരെ രക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാമിത്ര മഹര്‍ഷി ഇതു പറഞ്ഞപ്പോഴും നേര്‍വഴിക്കു ചിന്തിക്കാന്‍ തോന്നിയില്ല.  

ഇപ്പോള്‍ മഹോദരം മാറി. എന്നാല്‍ മനസ്സിന് ശാന്തതയില്ല. വിശ്വാമിത്ര മഹര്‍ഷിയുടെ വാക്കുകള്‍ മനസ്സിലേക്ക് തുളച്ചു കയറുകയാണ്.  

രാജാവ് ജനങ്ങള്‍ക്കെല്ലാം പിതാവാണ്. അതിനാല്‍ ജനങ്ങളെയെല്ലാം രക്ഷിക്കാന്‍ ചുമതലപ്പെട്ടവനാണ്. നാട്ടിലാരെങ്കിലും പാപം  ചെയ്യാന്‍ തുനിഞ്ഞാല്‍ അതില്‍ നിന്നും തടയുക രാജകര്‍ത്തവ്യമാണ്. ആ രാജാവു തന്നെ പാപം ചെയ്താലോ? നാട്ടില്‍ ആരു പാപം ചെയ്താലും അതിന്റെ ആറിലൊരംശം പാപം രാജാവിനുള്ളതാണ്. ഇതെല്ലാം രാജാവ് അറിഞ്ഞിരിക്കേണ്ടതാണ്. വിശ്വാമിത്രന്‍ നിരത്തിയ ന്യായങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഹരിശ്ചന്ദ്രനു മുന്നില്‍ യാതൊരു കുബുദ്ധിയും തോന്നിയില്ല. ബ്രാഹ്മണകുമാരനെ വിലയ്‌ക്കു വാങ്ങിയതു തന്നെ തെറ്റ്. സന്താന വില്‍പനയ്‌ക്ക് ബ്രഹ്മണന്‍ തയാറായതും തെറ്റ്.  ബ്രാഹ്മണനെ ന്യായം പറഞ്ഞ്  ബോധ്യപ്പെടുത്താതിരുന്നതും തെറ്റ്. 

യാഗവേളയില്‍ ഒരു വിപ്രന്‍ എന്തെങ്കിലും യാചിച്ചാല്‍ അതു നല്‍കാന്‍ യജമാനന്‍ ബാധ്യസ്ഥനാണ്. അതും തന്റെ അച്ഛന് സ്വര്‍ഗം വരെ വാങ്ങിക്കൊടുത്ത മഹാത്മാവാണ് ഇവിടെ യാചിച്ചത്. അതൊന്നും യഥാവസരത്തില്‍ താന്‍ ചിന്തിച്ചില്ല. ഇത് മഹാപരാധം തന്നെ.  

മഹാത്മാവായ വിശ്വാമിത്ര മഹര്‍ഷി തന്നെ ശപിച്ചിട്ടുണ്ടാകുമോ എന്ന് ഹരിശ്ചന്ദ്രന് ശങ്ക. സ്വന്തം മനസ്സാക്ഷിക്ക് മുന്നില്‍ പോലും താന്‍ മഹാപാപിയാണെന്ന ബോധം ഏറെ തളര്‍ത്തി. എന്നാല്‍ ഇനി ഒരിക്കലും താന്‍ വിശ്വാമിത്രമഹര്‍ഷിയെ പിണക്കില്ലെന്ന് സത്യവ്രത പുത്രനായ ഹരിശ്ചന്ദ്രന്‍ നിശ്ചയിച്ചു. ഇനിമേല്‍ താന്‍ സത്യത്തിനും ധര്‍മത്തിനും വിരുദ്ധമായി ഒന്നും തന്നെ പ്രവര്‍ത്തിക്കില്ല.  ഹരിശ്ചന്ദ്ര മഹാരാജാവ് ശക്തമായ തീരുമാനത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നേരത്തേ ബലിമൃഗമായി നിശ്ചയിക്കപ്പെട്ടിരുന്ന ശുനശേഫന്‍ ചില ചോദ്യങ്ങളുമായി മുന്നോട്ടു വന്നത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

Kerala

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് അതിക്രമം

World

വ്യാഴാഴ്ച രാത്രി ഇസ്രായേൽ ടെഹ്റാനെ വിറപ്പിച്ചത് 60 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ; ആണവ താവളങ്ങൾ മുതൽ പ്രതിരോധ മന്ത്രാലയം വരെ നശിപ്പിച്ചെന്ന് ഐഎഎഫ്

Kerala

പോത്തിറച്ചിയെ മ്ലാവിറച്ചിയാക്കി വനംവകുപ്പ്; യുവാവ് ജയിലിൽ കിടന്നത് 39 ദിവസം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Kerala

ആറന്മുള: വയല്‍ നികത്തി ഭൂമി കച്ചവടത്തിന് സിപിഎമ്മും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

പുതിയ വാര്‍ത്തകള്‍

ഞായറാഴ്ചയും ഇല്ല; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി, പുതിയ തീയതി പ്രഖ്യാപിക്കാതെ നാസ

കൊപ്ര സംഭരണം നിലച്ചു; കേരഫെഡ് ഫാക്ടറി പ്രതിസന്ധിയില്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

വ്യാജ പീഡനക്കേസ്: തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബെംഗളൂരൂ പോലീസ് കോടികള്‍ ആവശ്യപ്പെട്ടെന്ന് മകള്‍

കപ്പലപകടം: മുഖം രക്ഷിക്കല്‍ നടപടിയില്‍ സര്‍ക്കാര്‍; അമിക്കസ് ക്യൂറിക്കും ഇന്റലിജന്‍സിനും പിന്നാലെ സംസ്ഥാന അന്വേഷണ സംഘവും

അങ്കണവാടികളില്‍ സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പത്രം; പദ്ധതി സിപിഎമ്മിന്റെ നേതൃത്വത്തില്‍

ലക്ഷങ്ങളുടെ ധൂര്‍ത്ത്: സംസ്‌കൃത സര്‍വകലാശാലയില്‍ നാടമുറിക്കാന്‍ മന്ത്രി വരുന്നതിന് ജംബോ കമ്മിറ്റികള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ലോക ഒന്നാം നമ്പര്‍ താരമായ ഹൂ യിഫാന്‍ (നടുവില്‍)

ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ച് ഇന്ത്യയുടെ 19കാരി ദിവ്യ ദേശ്മുഖ് ; നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമെന്ന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം

തീരദേശം ഇനി കൂടുതല്‍ ശക്തം; അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പലായ ഐഎൻഎസ് അർനാല കമ്മീഷൻ ചെയ്തു

ഗുനിയയിലേക്ക് ലോക്കോമോട്ടീവുകള്‍ കയറ്റുമതി ചെയ്ത് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies