Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇനി എല്ലാം കേന്ദ്രം പറയും; സംസ്ഥാനങ്ങള്‍ നടപ്പിലാക്കണം; ദുരന്തനിവാരണ നിയമം പ്രാബല്യത്തില്‍; നിയന്ത്രണങ്ങള്‍ പൂര്‍ണമായും ആഭ്യന്തരമന്ത്രാലയത്തിന്

ആക്റ്റ് നിലവില്‍ വന്നത്തോടെ കൊവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട സകല നിയന്ത്രണങ്ങളുടെയും ചുമതല സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കേന്ദ്രം ഏറ്റെടുത്തു. ഇന്നലെ മുതല്‍ 21 ദിവസത്തേക്കാണ് ഈ നിയമം രാജ്യവ്യാപകമായി പ്രാബല്യത്തിലുള്ളത്. നിയമപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും

Janmabhumi Online by Janmabhumi Online
Mar 26, 2020, 07:46 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലം പ്രഖ്യാപിച്ച എന്‍.ഡി.എം.(ദേശീയ ദുരന്തനിവാരണ നിയമം) ആക്ട് രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വന്നു. വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ പൂര്‍ണ ലോക്ഡൗണ്‍ നിര്‍ദേശിച്ചതിനു പിന്നാലെയാണ് അഭ്യന്തരമന്ത്രാലയം എന്‍.ഡി.എം.എ. പ്രഖ്യാപിച്ചത്.

ആക്റ്റ് നിലവില്‍ വന്നത്തോടെ കൊവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട സകല നിയന്ത്രണങ്ങളുടെയും ചുമതല സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കേന്ദ്രം ഏറ്റെടുത്തു. ഇന്നലെ മുതല്‍ 21 ദിവസത്തേക്കാണ് ഈ നിയമം രാജ്യവ്യാപകമായി പ്രാബല്യത്തിലുള്ളത്. നിയമപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

എന്‍.ഡി.എം. ആക്ടിന്റെ 51 മുതല്‍ 60 വരെയുള്ള സെഷനുകള്‍ പ്രകാരം നിയമ ലംഘനം നടത്തുകയോ, കൃത്യനിര്‍വഹണം തടസപ്പെടുത്തുകയോ, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുകയോ ചെയ്യുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും പിഴയും ഉറപ്പുവരുത്തുന്നു. ഇതിനു പുറമെ നിയന്ത്രണ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 188-ാം സെഷന്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Also Read: കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ രീതി മാറി; പൂര്‍ണ നിയന്ത്രണം ആഭ്യന്തര മന്ത്രാലയം ഏറ്റെടുത്തു; സര്‍വസജ്ജമായി സൈന്യവും

Also Read: ‘എല്ലാ നിയന്ത്രണവും ഇനി കേന്ദ്രസര്‍ക്കാരില്‍; 144 രാജ്യം മുഴുവനും നടപ്പാക്കി’; ഉത്തരവ് പുറത്തിറക്കി കേന്ദ്രആഭ്യന്തരമന്ത്രാലം

ദുരന്തനിവാരണ ആക്ടിന്റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകളിലെ കുറ്റവും ശിക്ഷയും ഇപ്രകാരമാണ്:

51) തടസപ്പെടുത്തുന്നതിന്

കേന്ദ്ര-സംസ്ഥാന ജീവനക്കാരനെയോ-ഉദ്യോഗസ്ഥനെയോ ജോലി ചെയ്യുന്നതില്‍ നിന്ന് തടസപ്പെടുത്തുന്നതിനും കേന്ദ്ര-സംസ്ഥാന ജീവനക്കാരനോ-ഉദ്യോഗസ്ഥനോ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും ഒരാള്‍ ഒരു വര്‍ഷം വരെ തടവോ പിഴശിക്ഷയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുന്നതാണ്. അയാളുടെ പ്രവൃത്തി മൂലം ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചാല്‍ തടവ് ശിക്ഷ രണ്ടു വര്‍ഷമാകും.

52) വ്യാജ നഷ്ടപരിഹാരത്തിന്

നഷ്ടപരിഹാരം ലഭിക്കാന്‍ വേണ്ടി കേന്ദ്ര-സംസ്ഥാന ജീവനക്കാരനെയോ-ഉദ്യോഗസ്ഥനെയോ, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളെയോ, ദേശീയ-സംസ്ഥാന-ജില്ലാ അതോറിറ്റികളെയോ വ്യാജരേഖകള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കുന്നത് രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്.

53) കൈക്കൂലി-ഭീഷണി

കേന്ദ്ര-സംസ്ഥാന ജീവനക്കാരനെയോ-ഉദ്യോഗസ്ഥനെയോ നഷ്ടപരിഹാരം നേടാന്‍ വേണ്ടി കൈക്കൂലി കൊടുക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കും.

54) വ്യാജ മുന്നറിയിപ്പ്/സന്ദേശം

രോഗത്തെയോ-അപകടത്തെയോ-അത്യാഹിതത്തെയോ കുറിച്ച് വ്യാജ മൂന്നറിയിപ്പുകളും സന്ദേശങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്‌ത്തിയാല്‍ ഒരു വര്‍ഷം തടവും പിഴയും ശിക്ഷലഭിക്കും.

55) വകുപ്പുകള്‍ നടത്തുന്ന ക്രമക്കേടുകള്‍

ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകകള്‍ വരുത്തുന്ന ക്രമക്കേടുകള്‍ക്ക് വകുപ്പ് മേധാവിയെ കുറ്റക്കാരനായി നിശ്ചയിച്ച് ശിക്ഷിക്കും അല്ലെങ്കില്‍ തന്റെ അറിവോടെയല്ല ക്രമക്കേട് നടന്നതെന്നോ, ക്രമക്കേട് തടയാന്‍ താന്‍ ശ്രമിച്ചുവെന്നോ ചുരുങ്ങിയ കലാവധിക്കുള്ളില്‍ മേധാവി തെളിയിക്കണം.

ഇനി ക്രമക്കേടിന് ഒത്താശ ചെയ്തതു വകുപ്പു മേധാവിയല്ലാതെ വകുപ്പിലെ മറ്റേതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥനാണെങ്കില്‍ അയാളും ക്രമക്കേട് നടത്താന്‍ കൂട്ടുനിന്ന് മറ്റ് ഉദ്യോഗസ്ഥരും ശിക്ഷയ്‌ക്കു പാത്രമാകും.

56) ജോലിയില്‍ കൃത്യവിലോപം/പരാജയം

അടിയന്തര സാഹചര്യത്തില്‍ ചുതലയേല്‍പ്പിച്ച ജോലിയില്‍ കൃത്യവിലോപം വരുത്തുകയോ, പരാജയപ്പെടുകയോ, ജോലിക്ക് ഹാജരാകാതിരിക്കുകയോ, പിന്മാറുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ് തല നടപടികള്‍ക്കു പുറമേ ഒരു വര്‍ഷം വരെ തടവിനും പിഴ ശിക്ഷയ്‌ക്കും വിധിക്കും

57) ആജ്ഞാപത്രം ലംഘിക്കുക

ദുരന്തനിവാരണ ആക്ട് 65(ദുരിതാശാ്വസപ്രവര്‍ത്തനങ്ങള്‍ക്ക് വാഹനങ്ങളോ, കെട്ടിടങ്ങളോ, സ്ഥാപനങ്ങളോ പിടിച്ചെടുക്കാനുള്ള അധികാരം) അനുസരിച്ച് ഉദ്യോഗസ്ഥര്‍ നല്‍കിയ ആജ്ഞാപത്രം ലംഘിക്കുന്നവര്‍ക്ക് ഒര വര്‍ഷം വരെ തടവോ പിഴശിക്ഷയോ രണ്ടും കൂടിയോ ലഭിക്കും

58) കമ്പനികളുടെ ക്രമക്കേട്

ദുരന്തനിവാരണത്തിനിടെ ഏതെങ്കിലും കമ്പനിയോ കോര്‍പറേറ്റ് സ്ഥാപനങ്ങളോ ക്രമക്കേട് കാട്ടുകയോ നിയമം ലംഘിക്കുകയോ ചെയ്താല്‍ ആ കൃത്യം നടന്ന സമയത്ത് കമ്പനിയില്‍ ജോലി ചെയ്തിരുന്ന എല്ലാവരും, കൂടാതെ കമ്പനിയുടെ ഇന്‍ചാര്‍ജും ഈ സെഷന്‍ പ്രകാരം കുറ്റക്കാരാണ്.

59) പ്രോസിക്യൂഷന് മുന്‍കൂര്‍ അനുമതി

സെക്ഷന്‍ 55, 56 പ്രകാരം കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാന സര്‍ക്കാരിന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രോസിക്യൂട്ട് ചെയ്യരുത്.

60) കുറ്റകൃത്യത്തെക്കുറിച്ചുള്ള അറിവ്

ദേശീയ അതോറിറ്റി, സ്റ്റേറ്റ് അതോറിറ്റി, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, ജില്ലാ അതോറിറ്റി അല്ലെങ്കില്‍ ഇതിനായി അധികാരപ്പെടുത്തിയ മറ്റേതെങ്കിലും അതോറിറ്റി അല്ലെങ്കില്‍ മുകളില്‍ സൂചിപ്പിച്ച അതോറിറ്റികളോ സര്‍ക്കാരുകളോ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ നല്‍കുന്ന പരാതിയിലോ, മേല്‍പ്പറഞ്ഞ അതോറിറ്റികളോ, സര്‍ക്കാരുകളോ ഉദ്യോഗസ്ഥനോ നിശ്ചിത രീതിയില്‍ മുപ്പത് ദിവസത്തില്‍ കുറയാത്ത കാലാവധിക്കുള്ള നല്‍കിയ നോട്ടീസ് കൈപ്പറ്റിയ വ്യക്തിയോ നല്‍കുന്ന പരാതിയിലോ അല്ലാതെ ഒരു കോടതിക്കും ഒരു കുറ്റകൃത്യത്തെക്കുറിച്ചുള്ള അറിവ് വച്ചു കേസെടുക്കാനാകില്ല.

Tags: amit-shahmodi governmentcovidCoronacoronavirus
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ശരിയാണ്, ഡി.എം.കെയെ തോല്‍പ്പിക്കാന്‍ എനിക്ക് കഴിയില്ല…’.സ്റ്റാലിന്‌റെ പരാമര്‍ശത്തോടു പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

‘ മമത ദീദി മുസ്ലീം പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു , ഹിന്ദുക്കളെ കുരുതി കൊടുത്തു , ഇനി അനുവദിക്കില്ല : തുറന്നടിച്ച് അമിത് ഷാ

India

അമിത് ഷായുടെ ബംഗാൾ സന്ദർശനം : ബിജെപി പ്രവർത്തകർ ആവേശത്തിൽ, 2026 ൽ സർക്കാർ രൂപീകരിക്കാൻ തന്ത്രങ്ങൾ മെനയും

പുതിയ വാര്‍ത്തകള്‍

ജി 7 ഉച്ചകോടിയില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി, ജൂണ്‍ 25 ന് ആരംഭിച്ച് 29 ന് അവസാനിക്കും

ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്

A car burns during a protest following federal immigration operations, in the Compton neighborhood of Los Angeles, California on June 7, 2025. US President Donald Trump deployed 2,000 troops on June 7, 2025 to handle escalating protests against immigration enforcement raids in the Los Angeles area, a move the state's governor termed "purposefully inflammatory." Federal agents clashed with angry crowds in a Los Angeles suburb as protests stretched into a second night Saturday, shooting flash-bang grenades and shutting part of a freeway amid raids on undocumented migrants, reports said. (Photo by RINGO CHIU / AFP)

തൊഴിലിടങ്ങളില്‍ റെയ്ഡ്, ലോസ് ഏഞ്ചല്‍സില്‍ കുടിയേറ്റ കലാപം രൂക്ഷമായി, നേരിടാന്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കി ട്രംപ്

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ കോഴിക്കോട് സൂഡിയോയ്ക്കെതിരെ നടത്തിയ സമരങ്ങളിലെ ദൃശ്യങ്ങള്‍ (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂ: ശ്രീജിത് പണിയ്‌ക്കര്‍

റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും വാച്ചും കവർച്ച ചെയ്ത രണ്ട് പേർ പിടിയിൽ

യുവതിക്കൊപ്പം ലോഡ്‌ജിൽ മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ചു : ദാരുണ സംഭവം പത്തനംതിട്ടയിൽ

കരുതല്‍ തടങ്കല്‍ നിയമത്തിന്‌റെ ദുരുപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗമായ എസ് ഐ ഒ കോഴിക്കോട്ടെ ടാറ്റാ സൂഡിയോയ്ക്കെതിരെ നടത്തിയ പ്രതിഷേധം (ഇടത്ത്)

ആരാണ് ടാറ്റ? മാധ്യമപ്രവര്‍ത്തകയെ പഠിപ്പിച്ച് സന്ദീപ് വാചസ്പതി

കൃഷിഭവനുകളില്‍ തിരക്കുകൂട്ടേണ്ട, കര്‍ഷക രജിസ്ട്രി എന്‍ റോള്‍മെന്റ് അക്ഷയ കേന്ദ്രങ്ങളിലും ചെയ്യാനാവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies