തിരുവനന്തപുരം: നര്‍മ്മ കൈരളി വേദിയില്‍ ഡോ. തോമസ് മാത്യുവും സംഘവും അവതരിപ്പിച്ച ‘തുറിച്ച് നോക്കൂ, ലൈക്കടിക്കൂ, എനിക്കും വൈറലാകണം’ എന്ന ആനുകാലിക ആക്ഷേപ ഹാസ്യനാടകം വിഷയത്തിന്റെ പുതുമ കൊണ്ട് ഏറെ കൈയ്യടി നേടി. ഇനി വരുന്നത് വെക്കേഷന് കാലമാണ്. സമ്മര്‍ ക്യാമ്പിലേയ്ക്ക് കുട്ടികളെ പറഞ്ഞ് വിടുന്നവരാണെല്ലാവരും. നൃത്തം, കരാട്ടേ എന്നിവയ്ക്ക് പകരം ഡബ്സ് മാഷ്, തുറിച്ച് നോട്ടം മുതല്‍ കണ്ണിറുക്ക് വരെ പഠിപ്പിക്കുന്നു. വര്‍ഷങ്ങളായി നേടിയ അനുഭവ സമ്പത്തിനെ തോല്‍പ്പിച്ച് ഒരു രാത്രി കൊണ്ട് പ്രശ്തി നേടുന്നവരാണധികവും. അതിനാല്‍ തന്നെ മെയ്യനങ്ങാതെ നവ മാധ്യമങ്ങളിലൂടെ വൈറലാകുന്നത് പഠിക്കാനാണ് എല്ലാവര്ക്കും താത്പര്യം. ഈ ഒരു പശ്ചാത്തലത്തെ മനോഹരമായി അവതരിപ്പിക്കുകയായിരുന്നു ഈ നാടകത്തിലൂടെ.
ഡോ. തോമസ് മാത്യു, എ.എസ്. ജോബി, ദിലീപ് കുമാര്‍ ദേവ്, ഡോ. സജീഷ്, ഈശ്വരന് പോറ്റി, ദീപു അരുണ്‍, പ്രദീപ് കുമാര്‍ അയിരൂപ്പാറ, കൃഷ്ണദത്ത്, ദേവദത്ത്, അഡ്വ. ശ്രീന ശ്രീകുമാര്‍, അഞ്ജനാ ശ്രീകുമാര്‍, ഗായത്രി ഈശ്വര്‍, ബേബി വൈഗ വിനു എസ്. എന്നിവര്‍ രംഗത്തെത്തി. ചമയം ശശി പൂജപ്പുര, ശബ്ദ മിശ്രണം വിനു ജെ. നായര്‍.
നാടകത്തിന് മുമ്പ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നര്‍മ്മകൈരളിയുടെ ഭരണസമിതി അംഗംകൂടിയായ എ.എസ് ജോബിയെ വേദിയില്‍ ആദരിച്ചു. ചിരിയരങ്ങില്‍ സുകുമാര്‍, വി. സുരേശന്, ലളിതാംബിക ഐഎഎസ് എന്നിവര്‍ രാഷ്ട്രീയ സാമൂഹ്യ ഫലിതങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: