തൃശൂര്‍ : കടലാസു കമ്പനിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ മഹാ ജ്യോതിസ് ആസ്ട്രോ ആന്റ് വേദിക് റിസര്‍ച്ച് ഫൗണ്ടേഷന് അധികൃതര്‍ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു.പെരിഞ്ചേരി കടാശേരി വീട്ടില്‍ സുര്‍ജിത്ത് കെ. ബാലന്, കൊടകര കാഞ്ഞില്‍ വീട്ടില്‍ സൂര്യ നാരായണന് എന്നിവര്‍ക്കെതിരെയാണ് കേസ്. റിട്ട. അദ്ധ്യപികയായമൈലിപ്പാടം സ്വദേശിനി സുഭദ്ര ശൂലപാണിയാണ് പരാതിക്കാരി.
25 ലക്ഷം രൂപയും 12 സെന്റ് സ്ഥലവും തട്ടിയെടുത്തെന്നാണ് പരാതി. ഇരുവരും ചേര്‍ന്ന് മഹാജ്യോതീസ് ആസ്ട്രോ ആന്റ് വേദിക് റിസര്‍ച്ച് ഫൗണ്ടേന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. വന്‍ ലാഭ സാധ്യതയുള്ള കമ്പനിയുടെ പ്രവര്‍ത്തന മൂലധനത്തിനായി തുക സമാഹരിക്കുന്നതിനുവേണ്ടിയാണ് സുര്‍ജിത്തും സൂര്യനാരായണനും തന്നെ സമീപിച്ചത്. വന്‍ വാഗ്ദാനങ്ങളാണ് ഇവര്‍ നല്‍കിയത്. നിക്ഷേപത്തിന് 19 ശതമാനം ഡിവിഡന്റ് വാഗ്ദാനം ചെയ്തു.
ഇതനുസരിച്ച് 2014 ല്‍ 25 ലക്ഷം രൂപ നിക്ഷേപിച്ചു. 2017 ഡിസംബറില്‍ ഈ തുക തിരിച്ച് നല്‍കുമെന്ന് പറഞ്ഞിരുന്നു. പിന്നീട് കമ്പനി പ്രതിസന്ധിയിലാണെന്നും കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പണം കിട്ടിയില്ലെങ്കില്‍ കമ്പനി പൂട്ടേണ്ടി വരുമെന്നായിരുന്നു അവരുടെ നിലപാട്. പണം നിക്ഷേപിക്കുന്നില്ലെങ്കില്‍ പ്രതിസന്ധി തീര്‍ക്കാന്‍ ഭൂമി പണയപ്പെടുത്തി വായ്പയെടുക്കാന്‍ സഹായിക്കണമെന്നായിരുന്ന് ഇവര്‍ ആവശ്യപ്പെട്ടു. നിക്ഷേപിച്ച തുക നഷ്ടമാകുമെന്ന് കരുതി സ്ഥലം ഈട് നല്കി വായ്പയെടുക്കാന്‍ പിന്നീട് ഞാന്‍ സമ്മതിച്ചു. തൃശൂരിലെ ഒരു സ്വകാര്യ കുറി കമ്പനിയില്‍ നിന്ന് 75 ലക്ഷം രൂപ വായ്പയെടുത്തെങ്കിലും പലിശ പോലും ഇരുവരും അടച്ചില്ല. കുടിശിക വപ്പോള്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഭീഷണിയുടെ സ്വരത്തിലാണ് ഇരുവരും സംസാരിച്ചത്.
വെള്ളാട്ട് ലെയിനിലുള്ള മര്‍ട്ടി മിഡിയ സ്ഥാപനത്തിലെത്തി മാരകയുധങ്ങളുമായി വധഭീഷണി മുഴക്കിയതിന് പിന്നില്‍ ഇവരാണെന്ന് സംശയിക്കുന്നതായും സുഭദ്ര പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: