നെടുങ്കണ്ടം: ഉടമസ്ഥനറിയാതെ ലോറി മറിച്ചുവിറ്റ കേസില്‍ അന്തര്‍സംസ്ഥാന വാഹനമോഷണ സംഘത്തിലെ പ്രധാനികളായ നാലുപേരെ നെടുങ്കണ്ടം പോലീസ് പിടികൂടി. മുണ്ടക്കയം വണ്ടംപതാല്‍,മുതുമരത്തില്‍ ഷൈജു കുട്ടപ്പന്(30), തൊടുപുഴ മണലിങ്കല്‍ മുല്ലൂര്‍ ഷിജി വര്‍ഗീസ്(37),കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ അമ്പാട്ട് രമേശ്(45),നാഗര്‍കോവില്‍ വണികര്‍ തെരുവില്‍ നാഗരാജന് (41) എന്നവരാണ് പിടിയിലായത്. നെടുങ്കണ്ടത്ത് നിന്നും കടത്തിക്കൊണ്ടുപോയ ലോറി നാഗര്‍കോവിലിലെ വര്‍ക്ക്ഷോപ്പില്‍ നിന്നും പോലീസ് കണ്ടെത്തി.
ഷൈജു കുട്ടപ്പന്റെ സഹോദരിയുടെ ഭര്‍ത്താവാണ് ഷിജി വര്‍ഗീസ്. വാഹനമോഷണ സംഘത്തിന്റെ കേരളത്തിലെ പ്രധാന ഇടനിലക്കാരനാണ് രമേശ്.മോഷ്ടിച്ച വാഹനങ്ങള്‍ രമേശ് നാഗര്‍കോവിലിലെ നാഗരാജന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ഷോപ്പില്‍ എത്തിക്കാറാണ് പതിവ്. നാഗര്കോവിലിലെത്തിക്കുന്ന വാഹനങ്ങള്‍ പുതുക്കിപ്പണിയുന്നതിനും,പൊളിച്ചുവില്ക്കുന്നതിനുമടക്കമുള്ള വന്‍ സന്നാഹമാണ് വര്ക്ക്ഷോപ്പിലുള്ളത്. പുതിയ വാഹനങ്ങളാണെങ്കില്‍ നിറവും,എഞ്ചിന് നമ്പറും,ചെയ്സ് നമ്പറും മാറ്റും.അതിനുശേഷം അപകടങ്ങളിലും മറ്റും തകര്‍ന്ന് സമാന മോഡലിലുള്ള വാഹനത്തിന്റെ രേഖകള്‍ ഉപയോഗിച്ച് ചെന്നൈയിലും,ബംഗലൂരുവിലും മറിച്ചുവില്‍ക്കും. പഴയ വാഹനങ്ങളാണെങ്കില്‍ പൊളിച്ച് പാര്‍ട്സുകള്‍ പ്രാദേശിക കച്ചവടക്കാര്‍ക്ക് നല്‍കുകയാണ് പതിവ്. സംഘം ഇതിനകം 15 വാഹനങ്ങള്‍ കൊല്ലം,പത്തനംതിട്ട,മലപ്പുറം,ഇടുക്കി എന്നിവിടങ്ങളില്‍ നിന്ന് മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ വാടകയ്ക്ക് ഓടിക്കുന്നതിനായി നെടുങ്കണ്ടത്ത് എത്തിച്ച കളമശ്ശേരി സ്വദേശി ചെറുപറമ്പില്‍ നസീറിന്റെ ലോറി നെടുങ്കണ്ടം,നരിപ്പാറയില്‍ ഈപ്പന്(49), താന്നിമൂട് ബ്ലോക്ക് നമ്പര്‍ 264ല്‍ ഷാജഹാന്(40) എന്നിവര്‍ ചേര്‍ന്ന് രണ്ടാഴ്ചക്ക് മുമ്പ് മോഷ്ടിച്ച് ഷൈജുവിനും,ഷിജ
ിക്കും അഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റത്.
ഈപ്പനെയും,ഷാജഹാനെയും പോലീസ് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ലോറി കമ്പംമെട്ട് അതിര്‍ത്തിവഴി തമിഴ്നാട്ടിലേക്ക് കടത്തിയതായി വിവരം ലഭിച്ചിരുന്നു.
തമിഴ്നാട്ടിലെ വാഹനമോഷണ സംഘത്തെ കേന്ദ്രീകരച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇപ്പോള്‍ പിടിയിലായ നാലുപേരുടെ പേരിലും ധാരാളം മോഷണക്കേസുകള്‍ വിവിധ സ്റ്റേഷനുകളിലായി ഉണ്ടെന്ന് പോലീസ് അറിയിച്ചു.
നെടുങ്കണ്ടം സി.ഐ റെജി.എം.കുന്നിപ്പറമ്പന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം എസ്.ഐ സോള്‍ജിമോന്‍,സീനിയര്‍ സി.പി.ഒ മാരായ കെ.സജികുമാര്‍,കെ.സി.ഹരികുമാര്‍,സി.പി.ഒ മാരായ യു.ഷെമീര്‍,കെ.വി.ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂട ിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: