മുളങ്കുന്നത്തുകാവ്: അമ്മന്കുഴിയില് മരക്കമ്പനിയില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി നിഗമനം. തിരൂര്‍ പുത്തന്‍കുളം വീട്ടില്‍ വേണു ഗോപാലന്റെ ഉടമസഥയിലുള്ള വീടിനോട് ചേര്‍ന്നുള്ള കമ്പനിയിലാണ് തീപ്പിടുത്തം ഉണ്ടായത്. ഫര്‍ണിച്ചറുകളും മരഉരുപ്പടികളും കത്തിനശിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കണക്കാക്കുന്നു. തൃശൂരില്‍ നിന്നും വടക്കാഞ്ചേരിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സാണ് തീ കെടുത്തിയത്. രാത്രിയില്‍ പണി കഴിഞ്ഞ് തൊഴിലാളികള്‍ പോയതിന് ശേഷം പതിനൊന്നുമണിയോടെയാണ് തീ കണ്ടത്. ആളിപടര്‍ന്ന തീ കെടുത്താനാകാതെ വന്നപ്പോള്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടുമണിക്കൂര്‍ ശ്രമപ്പെട്ടാണ് തീ അണച്ചത്. ഫയര്‍ഫോഴസ് ലീഡിങ് ഫയര്മാന് ലാസര്‍, ഹരികുമാര്‍, റോയി തോമസ്, വിയ്യുര്‍ എസ്ഐ മഞ്ജുനാഥ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: