ചേറ്റുവ: നാല്‍പ്പത്തി ഏഴരലക്ഷം രൂപ ഇറിഗേഷന്‍ വകുപ്പ് അനുവദിച്ചിട്ടും ഒരുമനയൂര്‍ ലോക്ക് പുനര്‍നിര്‍മാണം നടന്നില്ല. ചേറ്റുവ പുഴമുതല്‍ വെളിയംകോട് വരെ നീണ്ട് കിടക്കുന്ന കനോലി പുഴയില്‍ വെളിയംകോടും, ഒരുമനയൂരും ലോക്കുകള്‍ പുനര്‍നിര്‍മാണം നടത്താത്തതുമൂലം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതായി. ആദ്യകാലങ്ങളില്‍ ഒരുമനയൂര്‍ ലോക്കിന്റേയും വെളിയംകോട് ലോക്കിന്റേയും ഷട്ടറുകള്‍ നല്ല ഉറപ്പുള്ളതായിരുന്നതിനാല് ഏകദേശം പതിനഞ്ച് വര്‍ഷം മുമ്പുവരെ ചേറ്റുവ പുഴമുതല്‍ വെളിയംകോട് വരെയുള്ള കുടുംബങ്ങള്‍ക്ക് പുഴയുടെ ഇരുവശങ്ങളിലും വസ്ത്രങ്ങള്‍ അലക്കുവാനും കുളിക്കുവാനും സാധ്യമായിരുന്നു.
ഷട്ടറുകള്‍ തുരുമ്പുപിടിച്ച് തകര്‍ന്നത് മൂലം ഉപ്പുവെള്ളം കയറികിടക്കുകയാണ്. സമീപത്തെ കശാപ്പ് ശാലകളിലെ അറവ് മാലിന്യങ്ങളും കോഴിക്കടയിലെ വേസ്റ്റുകളും നിരവധി കെട്ടിടങ്ങളിലെ കക്കൂസുകളില്‍ നിന്നും മറ്റും കനോലി കനാലിലേക്ക് ഒഴുക്കിവിടുന്ന മലിനജലവും കെട്ടിക്കിടക്കുന്നതുമൂലം ജലം മലിനമായി. ചാവക്കാട് മുനിസിപ്പാലിറ്റി, ഒരുമനയൂര്‍, പുന്നയൂര്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ ഈ വെള്ളം ഒഴുക്കിവിടാന്‍ ഒരു നടപടിയും എടുക്കാത്തതാണ് ദുസ്ഥിതിക്ക് കാരണം. ലോക്ക് നന്നാക്കാന്‍വേണ്ടി അനുവദിച്ച നാല്പത്തിഏഴര ലക്ഷം രൂപ ഉപയോഗിച്ച് കാലവര്‍ഷത്തിന് മുമ്പ് ലോക്കിന്റെ പണി തുടങ്ങണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: