ചാലക്കുടി:ചാലക്കുടി പുഴയില്‍ ദിവസങ്ങള്‍ പഴക്കമുള്ള എരുമയുടെ ജഡം ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു.മുരിങ്ങൂര്‍ വഴികടവ് കടവിലാണ് ശനിയാഴ്ച രാവിലെ ജഡം കണ്ടെത്തിയത്.വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു,കൊരട്ടി എസ്.ഐ എം.ജെ.ജീജോ തുടങ്ങിയവര്‍ സ്ഥലത്തെത്തി.കടവിലേക്ക് പോകുന്ന വഴി അടച്ചു പൂട്ടുവാന്‍ നടപടി സ്വീകരിച്ചതായി പ്രസിഡന്റ് ബാബു പറഞ്ഞു.പുഴയില്‍ നിന്ന് ജെസിബി ഉപയോഗിച്ച് എരുമയുടെ ജഡം കയറ്റി സംസ്ക്കരിച്ചു.
എരുമയുടെ ജഡം കൊണ്ടു വന്നതിനെ കുറിച്ച് അന്വേക്ഷണം നടത്തുമെന്ന് കൊരട്ടി പോലീസ് അറിയിച്ചു.ദേശീയപാതയോരത്തും സമീപത്തെ വെള്ളക്കെട്ടിലേക്കും രാത്രി കാലങ്ങളില്‍ അറവ് മാലിന്യങ്ങള്‍ അടക്കം തള്ളുന്ന ഈ പ്രദേശത്തെ വ്യാപകമാണ് .പുഴ പാലത്തിന് മുന്‍പായി ദേശീയ പാതയോരത്ത് മാലിന്യം തള്ളുന്നതിനെ തുടര്‍ന്ന് വലിയ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്.ആള് സഞ്ചാരം കുറവായ ഇവിടെ വഴി വിളക്കുകള്‍ ഇല്ലാത്തതും വലിയ പ്രശ്നമാണ്.
മേലൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെകടര്‍ അനില്‍കുമാര്‍,വെറ്റിനറി ഡോ.അഭിലാഷ്, മുന്‍ പഞ്ചായത്തംഗം എ.ഡി.സജി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: