തൃശൂര്‍:വരള്‍ച്ച സാധ്യത ഏറിയ സാഹചര്യത്തില്‍ ജില്ലയുടെ വടക്കന്‍ മേഖലകളില്‍ കൃഷിയുണക്കം മുന്നില്‍ കണ്ട് അടിയന്തിരമായി ഇടപെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. എ. കൗശികന് നിര്‍ദ്ദേശം നല്കി . വടക്കന്‍ മേഖലയിലെ കോള്‍ കര്‍ഷരുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണിത്.
ഇതനുസരിച്ച് മുല്ലശ്ശേരി , തോളൂര്‍ . എളവള്ളി . കണ്ടാണിശ്ശേരി പഞ്ചായത്തുകളിലെ കോള്‍ ചാല് – പുഴയിലെ തോളൂര്‍ ലിഫ്ററ് ഇറിഗേഷന്‍ മുതല്‍ ആളൂര്‍ പാലം വരെയുളള കാര്‍ഷികാവശ്യത്തിനുള്ള മോട്ടോര്‍ , പെട്ടി, പറ എന്നിവയുടെ പ്രവര്‍ത്തനം ഫെബ്രുവരി 13 വരെ നിര്‍ത്തി വെക്കണം . ഈ പഞ്ചായത്തുകളില്‍ നെല്കൃഷിയേതര ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മോട്ടോറുകള്‍, പെട്ടി – പറ എന്നിവര്‍ക്കുളള വൈദ്യുതിക്ക് ഫെബ്രുവരി 20 വരെ നിയന്ത്രണം ഏര്‍പ്പെടുക്കും . ചിറക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ തോളൂര്‍ ചിറ ലിഫ്റ്റ് ഇറിഗേഷന്‍ മോട്ടോര്‍ പ്രവര്‍ത്തിക്കും .
ഈ പഞ്ചായത്തുകളില്‍ ഇതര ആവശ്യങ്ങള്‍ക്ക് വെള്ളം തുറന്ന് വിടുന്ന കാര്യം പരിശോധിക്കാന്‍ പോലീസ് പട്രോളിംഗ് ശക്തമാക്കും.അന്തിക്കാട്,പാവറട്ടി,പേരാമംഗലം,ഗുരുവായൂര്‍ എസ്. ഐ മാര്‍ക്ക് ഇത് സംബന്ധിച്ചു നിര്‍ദ്ദേശം നല്കി.
പൊണ്ണമുത ഡബിള്‍ പാലത്തിന് കീഴിലെ മണല്‍ത്തിട്ട ഉടന്‍ നീക്കം ചെയ്യാന്‍ മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചീനീയര്ക്ക്് നിര്‍ദ്ദേശം നല്കി.ചെമ്മീന്‍ ചാല് , കെ. എല്‍ഡി. എ. കനാല്‍ എന്നിവിടങ്ങളിലെ ചണ്ടിയും മണ്ണും,മള്ളൂര്‍ കായലില്‍ കെ. എല്‍ ഡി. സി. കനാലിന് കുറുകെയുള്ള മണ്‍കെട്ടും നീക്കം ചെയ്യാന്‍ കെ. എല്‍ ഡി. സി പ്രൊജക്ട് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: