കുന്നംകുളം : 12 ജില്ലകളില്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവങ്ങള്‍ ഒരേ ദിവസം നടക്കുന്നതിനാല്‍ വിധികര്‍ത്താക്കള്‍ക്കായി സംഘാടകര്‍ നെട്ടോട്ടത്തില്‍. സംസ്ഥാനത്തെ കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മുതല്‍ 7 വരെ 5 ദിവസങ്ങളിലായി മേള നടക്കുന്നത്. സാധാരണ ഗതിയില്‍ മൂന്നോ നാലോ ജില്ലകളില്‍ ഒരേ ദിവസം നടക്കാറുണ്ടെങ്കിലും 12 ജില്ലകളിലും ഒിന്നിച്ചു നടക്കുന്നത് ആദ്യമായാണ്. ഒരുമാസം മുന്‍പ് ഡി.ഡി. ഇ മാര്‍ പാനല്‍ തയാറാക്കി ഡി.പി.ഐയ്ക്ക് സമര്‍പ്പിക്കുകയും ഡി.പി.ഐ ഇത് അംഗീകരിക്കുകയുമാണ് പതിവ്. വ്യത്യസ്ത തീയതികളില്‍ ജില്ലാ കലോത്സവങ്ങള്‍ നടക്കുന്നതിനാല്‍ പാനലില്‍ ഒരേ പേരുകാര്‍ ഉള്‍പെടുന്നതും പതിവായിരുന്നു .
മുന്‍ പരിചയം,വിദ്യാഭ്യാസ യോഗ്യത, കരിമ്പട്ടികയില്‍ പെടാത്തവര്‍, മറ്റു ജില്ലകളില്‍ താമസിക്കുന്നവര്‍ എന്നിവയാണ് മാനദണ്ഡം. കുച്ചിപ്പുടി, ഭരതനാട്യം, മാപ്പിളകലകള്‍ എന്നിവയുടെ ജഡ്ജിമാര്ക്കാണ് കൂടുതല്‍ ക്ഷാമം മാപ്പിളകലകളുടെ ജഡ്ജുമാര്‍ ഏറെയും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായതിനാലാണ് ഇവര്‍ക്ക് ക്ഷാമം. വിധിനിര്‍ണ്ണയം കുറ്റമറ്റതാക്കാന്‍ ഒരു വിഭാഗത്തിന് ഒരു ജഡ്ജിങ് കമ്മിറ്റിയെ നിയോഗിച്ച് പുതുമ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു ണ്ടെങ്കിലും വിധികര്‍ത്താക്കളുടെ ക്ഷാമം ഇതിനും പ്രതിസന്ധി തീര്‍ക്കുകയാണ്.
ഇത്തവണ സബ്ജില്ലാ മേള നടക്കാന്‍ വൈകിയതും സംസ്ഥാന കലോത്സവം ജനുവരി മധ്യത്തില്‍ നടത്താന്‍ തീരുമാനിച്ചതുമാണ് 12 ജില്ലകളിലും ഒരേ ദിവസം കലോത്സവം നടത്താന്‍ നിര്ബസന്ധിതരായത്. ഏറെ കഷ്ടപെട്ട് ലഭിച്ച വിധികര്‍ത്താക്കളില്‍ ചിലര്‍ വിജിലന്‍സ് നിരീക്ഷണത്തിലാണെതാണ് മറ്റൊരു തലവേദന. കുന്നംകുളത്തെത്തിയവരില് 10 ഓളം പേര് ഇത്തരം നിരീക്ഷണത്തില്‍ പെടുന്നവരാണൊണ് പറയുന്നത്. അത് കൊണ്ട് തന്നെ കലോത്സവ വേദികളില്‍ സ്പഷ്യല്‍ ബ്രാഞ്ച് പൊലീസിന്റെ രഹസ്യ നിരീക്ഷണവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: