കൊടുങ്ങല്ലൂര്‍: നെടിയതളി ശിവക്ഷേത്രപുനര്നിര്മാണം തടസ്സപ്പെടുത്തുന്നതിന് പിന്നില്‍ വാര്‍ഡ് കൗണ്‍സിലറും സിപിഐ ലോക്കല്‍ സെക്രട്ടറിയും.
ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് താമസിക്കുന്ന സിപിഐ ലോക്കല്‍ സെക്രട്ടറിയാണ് ക്ഷേത്രഭൂമിയിലൂടെ ലോറി പോകുന്ന റോഡ് വേണമെന്നാവശ്യത്തിന് പിന്നില്‍. ഇവിടെയുള്ള 12 വീട്ടുകാര്‍ക്ക് നേരത്തെമുതലുള്ള വഴി ഇപ്പോഴും നിലനില്‍ക്കെയാണ് ഈ അവകാശവാദം. അതേസമയം തൊട്ടടുത്ത ഫഌറ്റ് നിര്‍മാതാവ് പൊതുതോട് ഭാഗികമായി നകത്തി കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ കൗണ്‍സിലറടക്കമുള്ളവര്‍ മൗനം പാലിക്കുകയായിരുന്നു.
രണ്ടുമീറ്ററിലധികം വീതിയുണ്ടായിരുന്ന തോടിന് മുകളില്‍ സ്ലാബ് വിരിച്ച് ഈ വീട്ടുകാര്‍ക്കു നല്ലവഴി ഉണ്ടാക്കുവാന്‍ കഴിയുമായിരുന്ന അവസരം വാര്‍ഡ് കൗണ്‍സിലര്‍ നഷ്ടപ്പെടുത്തുകയായിരുന്നു. തോട് നികത്തി ഫഌറ്റ് നിര്‍മാണം നടത്താന്‍ നഗരസഭ അംഗീകാരം നല്കിയപ്പോള് നിയമാനുസൃതം ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നത് തടസ്സം നില്ക്കുന്ന കൗണ്‍സിലറുടെ നിലപാടില്‍ പ്രതിഷേധം ശക്തമാണ്. 9ന് രാവിലെ 9ന് പ്രകാശാനന്ദസ്വാമികള്‍ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുമെന്ന് ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.
തുടര്‍ന്ന് ക്ഷേത്രനിര്മാണസമര്പ്പണനിധിയജ്ഞം ഉദ്ഘാടനം ചെയ്യും. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ട നെടിയതളി ശിവക്ഷേത്രം പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: