തൃശൂര്‍: നഗരത്തിലൂടെ കടന്നുപോകുമ്പോള്‍ മാലിന്യനിക്ഷേപകരെ മാടിവിളിക്കുന്ന ഒരുകാഴ്ച നിങ്ങള്ക്കുകാണാം. വലിയൊരു മാലിന്യക്കൂമ്പാരവും എന്‍ആര്‍എച്ച്എം സാനിറ്റേഷന്‍ കമ്മിറ്റിയുടെ വലിയ ബാനറാണ് കാല്‍നടയാത്രക്കാര്‍ക്ക് കൗതുകമേറുന്നത്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക.’ ആ ബാനറിന്റെ താഴെയാകട്ടെ വലിയൊരു മാലിന്യക്കൂമ്പാരം.
സാംസ്കാരിക സമ്പന്നരായ തൃശൂര്ക്കാര്തന്നെ ഈ ബാനര്കണ്ട് മൂക്കത്ത് വിരല്‍വെച്ചുപോകും. ‘ദുര്‍ഗന്ധം മൂലമല്ല’ ഷൊര്‍ണൂര്‍ റോഡില്‍ നിന്നും പാലിയം റോഡുവഴി വടക്കെ ബസ് സ്റ്റാന്റിലേക്കുള്ള റോഡിലേക്കാണ് ഈ മാലിന്യക്കൂമ്പാരം കിടക്കുന്നത്.ഇതിന്റെ അളവ് വര്‍ദ്ധിച്ചപ്പോള്‍ രണ്ടാം ഡിവിഷന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ കോര്പ്പറേഷന് കണ്ടിജന്‍സി ജീവനക്കാര്‍ ഇത് നീക്കം ചെയ്യുകയും അവിടെയൊരു ബാനര്‍ സ്ഥാപിക്കുകയും ചെയ്തു. അതിന് മുന്നിലാണ് ഇപ്പോഴത്തെ മാലിന്യം എന്നതാണ് ഏറെ വിരോധാഭാസം. സാംസ്കാരിക നഗരിയിലെ ഒരുഗതികേട് നോക്കണെ. അംബരചുംബികളായ നഗരത്തിലെ ഫഌറ്റുകളില്‍ താമസിക്കുന്നവരാണ് ഇത് ചെയ്യുന്നതെന്ന് മാലിന്യക്കൂമ്പാരത്തിലേക്കൊന്നു നോക്കിയാല്‍ ആര്‍ക്കും മനസ്സിലാക്കാം. ചിക്കന്‍ ബിരിയാണിയും ഫ്രൈഡ് റൈസും, ന്യൂഡില്‍സും വിലകൂടിയ പഴവര്‍ഗ്ഗങ്ങളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം, വിലകൂടിയ വസ്ത്രങ്ങള്‍, മദ്യക്കുപ്പികള്‍ എന്നിവ കവറിലാക്കിയാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നത് സാധാരണക്കാരുടെ തലയില്‍ കെട്ടിവെക്കുന്ന വിഐപികളാണ് ഇതിന് പിന്നില്‍. ദുര്‍ഗന്ധം മൂലം ഇതുവഴി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ഇവ ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യം വേറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: