മലയാളത്തിന്റെ മണ്ണും മനസ്സും വീണ്ടെടുക്കുവാന്‍ കുട്ടികളെ ചിരിയ്ക്കുവാനും കളിയ്ക്കുവാനും അവസരമൊരുക്കി അതിലൂടെ ചിന്തിപ്പിക്കുവാനും ബാലഗോകുലത്തിന് സാധിക്കുന്നു. അവകാശങ്ങളേക്കാള്‍ കടമയുടെ ബോധവും എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ കൊടുക്കണമെന്ന ചിന്തയും കുട്ടികളെ മാനവികതയുടെ മഹോന്നതിയിലേക്കുയര്ത്തുന്നു.
കേരള സമൂഹം അനുഭവിക്കുന്ന നൂറുകണക്കിന് വെല്ലുവിളികള്‍ക്ക് പരിഹാരമായി ഈ നിശ്ശബ്ദ പ്രവര്‍ത്തനം കേരളത്തിന്റെ ഭാവി പ്രതീക്ഷയായി നിഴലിക്കുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദത്തെ ഏറ്റെടുത്ത് അതിന് മാധുര്യം പകര്‍ന്ന് അരക്ഷിത ബോധത്തില്‍നിന്ന് പുതിയ തലമുറയെ ലക്ഷ്യബോധത്തിലേക്ക് നയിക്കുവാന്‍ ഗോകുല പ്രവര്‍ത്തനത്തിന് കഴിയുന്നു.
എല്ലാ കുഞ്ഞുങ്ങളും ആദ്യശ്വാസമെടുക്കുവാന് കരയുക സാധാരണമാണ്. എന്നാല്‍ കംസന്റെ കാരാഗൃഹത്തില്‍ പിറന്ന കണ്ണന് കരയാന്‍ കഴിഞ്ഞില്ല. കരഞ്ഞാല്‍ മാതാവും പിതാവും കംസനാല്‍ വധിക്കപ്പെടും. എന്നാല്‍ ഗോകുലത്തിലെ കൃഷ്ണന് പുഞ്ചിരിയോടെ ഗോക്കളോടും ഗോപാലരോടും ഒപ്പം സഞ്ചരിച്ചു, ഇപ്പോള്‍ നമുക്കൊപ്പവും.
മാനവരാശിയുടെ ക്ഷേമത്തിന്, മുന്നോട്ടുള്ള പ്രയാണത്തിന് കണ്ണന് നല്കിയ സന്ദേശം വഴിയില്‍ വെളിച്ചമായിമാറി. കുഞ്ഞുങ്ങളുടെ നല്ലഭാവിക്കുവേണ്ടി ബാലഗോകുലത്തിന്റെ ലക്ഷ്യങ്ങള്‍ സ്വീകരിച്ചാല്‍ ജീവിതം ധന്യമായിരിക്കും. അത് എക്കാലവും മനസ്സില്‍ നിറഞ്ഞുനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: