257 നിരപരാധികളുടെ ജീവനപഹരിച്ച മുംബൈ സ്ഫോടന കേസ് ഒന്നാംപ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നിയമപരമായ എല്ലാ നടപടികള്ക്കുശേഷംനടപ്പാക്കിയത് രാജ്യസ്നേഹിയായ ഏതൊരു ഇന്ത്യക്കാരനും അഭിമാനകരവും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസകരവുമാണ്. ഇയാളെ തൂക്കിക്കൊല്ലരുതെന്ന് സിപിഎം ആവശ്യപ്പെട്ടത് ആശങ്കാജനകമാണ്.
ക്വിറ്റ് ഇന്ത്യാസമരവിരുദ്ധ നിലപാട്, സുഭാഷ് ചന്ദ്രബോസിനോടുള്ള നിന്ദാകരമായ സമീപനം എന്നിവയിലൂടെയും ഐഎന്‍എ പോരാളികളെ ഒറ്റിക്കൊടുത്ത ദേശവിരുദ്ധ നിലപാടിലൂടെയും നിരാകരിച്ച പൂര്‍വകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രേതം സിപിഎം നേതൃത്വത്തെ ഇപ്പോഴും സ്വാധീനിക്കുന്നുവോ?സ്വന്തം അണികള്‍ക്കുപോലും ദഹിക്കാത്ത ഇത്തരം നിലപാടുകളിലൂടെ പാര്‍ട്ടിയുടെ ജനപിന്തുണ കുത്തനെ ഇടിയുകയാണ്.
വധശിക്ഷ എന്ന രീതിയോട് തങ്ങള്‍ യോജിക്കാത്തതാണ് മേമന്റെ കാര്യത്തിലെ നിലപാടിനു പിന്നിലെന്ന സിപിഎം നേതൃത്വത്തിന്റെ വിശദീകരണം ‘അരിയാഹാരം കഴിക്കുന്നവരൊന്നും’ വിശ്വസിക്കില്ലെങ്കിലും ഈ നിലപാട് രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് സിപിഎം ‘വധശിക്ഷ’ വിധിച്ചു നടപ്പാക്കുന്ന കാര്യത്തിലുംകൂടി സ്വീകരിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ ക്രമസമാധാന നില എത്രയോ മെച്ചപ്പെടുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: