പ്രേമം സിനിമ കൗമാരക്കാരെ വഴിതെറ്റിക്കുന്നതാണെന്ന സംവിധായകന് കമലിന്റെ അഭിപ്രായം പൂര്‍ണ്ണമായും ശരി. കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച് ക്ലാസ്സില്‍ എത്തി ചെറുപ്പക്കാരികളായ അധ്യാപികമാരെ അവഹേളിക്കുന്നവരുടെ എണ്ണം കൂടിയത് ഇത്തരം സിനിമയുടെ മോശപ്പെട്ട സ്വാധീനം മൂലമാണ്.
പ്രേമം സിനിമ നല്ലതെന്നും പറഞ്ഞു കമലിനെതിരെ സംവിധായകന് ഫാസില്‍ വന്നത് അദ്ദേഹമാണ് ഇത്തരം വഷളന്‍ സിനിമകളുടെ മുഖ്യവക്താവ് എന്നതിനാലാണ്.
കമിതാക്കള്‍ ഒളിച്ചോടുകയും ചെറുതായി നാറുമ്പോള് തിരികെ അവരവരുടെ വീടുകളിലേക്കു മടങ്ങിപ്പോരുകയും ചെയ്യുന്ന ലിവിംഗ് ടുഗതര്‍ മഹത്തായ മാതൃകയാണെന്നു ഫാസില്‍ തന്റെ അനിയത്തി പ്രാവ് എന്ന പൊളി സിനിമയിലൂടെ ഉദ്ഘോഷിച്ചിട്ടുണ്ട്. പിതൃത്വം അവകാശപ്പെടാന്‍ യോഗ്യത ഇല്ലാത്ത തന്തമാരെ സൃഷ്ടിക്കുന്ന നവ സമൂഹത്തിന്റെ സിനിമാവക്താവായ ഫാസിലിന്റെ വാക്കുകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകതന്നെവേണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: