കേരളത്തില്‍ ന്യൂനപക്ഷം ഭൂരിപക്ഷം ആയാല്‍ ഒരു മതേതര കക്ഷിയുടെ നേതാവായ കാനം രാജേന്ദ്രന് എന്തുകൊണ്ട് ആകുലപ്പെടണം? കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷമതമെന്നോ ന്യൂനപക്ഷ മതമെന്നോ വല്ല വ്യത്യാസവും ഉണ്ടോ? അങ്ങനെ പാടുണ്ടോ? അധികാരവും പണവും ലഭിക്കാന്‍ വേണ്ട വോട്ട് കിട്ടിയാല്‍ പോരേ?പൂച്ച കറുത്തതോ വെളുത്തതോ ആയാലെന്താ, അത് പാല് കുടിച്ചാല്‍ പോരേ?എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കിയിട്ടുള്ളത് അത് അപകടം ആണെന്നാണ്. അതുകൊണ്ട് തങ്ങളുടെ സുരക്ഷിതത്വത്തിനു ഹിന്ദു കാര്‍ഡ് കളിച്ചേ മതിയാകൂ. മുരളി പാറപ്പുറം എഴുതിയപോലെ ( കാനത്തിന്റെ ഹിന്ദുകാര്‍ഡ്, ജന്മഭൂമി, ജൂലൈ 23, 2015) സാക്ഷാല്‍ ഇ. എം.എസ്.എന്ന കൊടുംമതേതരന് പോലും ഹിന്ദുക്കളെ പ്രീണിപ്പിക്കാന്‍ ചില അടവുനയം സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഗുണഫലവും കമ്യൂണിസ്റ്റുകാര്‍ ഭുജിച്ചിട്ടുണ്ട്.
എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷത്തിലും ഹിന്ദുക്കളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ സാധിക്കാത്തതു മൂലമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അവിടങ്ങളില്‍ വേര് പിടിക്കാഞ്ഞത് എന്ന് കാനം രാജേന്ദ്രന് അറിയാം. അവിടെങ്ങും ഹൈന്ദവേതരമതസ്ഥര് കമ്യൂണിസ്റ്റു പാര്‍ട്ടിയെ വിശ്വസിക്കുന്ന പ്രശ്നമില്ല. മതേതരത്ത്വത്തിന്റെ പേരില്‍ മറ്റു മതസ്ഥരെ പ്രീണിപ്പിക്കാം, വിശ്വസിക്കാനാകില്ല എന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് അനുഭവം കൊണ്ട് നല്ലപോലെ അറിയാം.
കേരളത്തില്‍ മുസ്ലിങ്ങളേയോ െ്രെകസ്തവരേയോ മാത്രം വിശ്വസിച്ചു കമ്യൂണിസ്റ്റുകാര്‍ക്ക് നിലനില്‍ക്കാനാകുമോ? ഇല്ലേയില്ല. അതറിയാവുന്ന കാനം രാജേന്ദ്രന് തങ്ങള്‍ അനുവര്‍ത്തിച്ച ‘മതനിരപേക്ഷത ന്യൂനപക്ഷപ്രീണനമാകുകയും ന്യൂനപക്ഷപ്രീണനം സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും’ ചെയ്യുന്ന സ്ഥിതിവിശേഷത്തില്‍ തീര്‍ച്ചയായും ആശങ്കാകുലനാകും.
കാരണം, കമ്യൂണിസ്റ്റുകാര്‍ ഇവിടെ ഭൂരിപക്ഷമായ ഹിന്ദുക്കളെ പീഡിപ്പിച്ചും ന്യൂനപക്ഷമെന്നു പറഞ്ഞു മുസ്ലിങ്ങളെ പ്രീണിപ്പിച്ചും വോട്ട് നേടി അധികാരവും ധനവും നേടിയപോലെ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലും ഇറാഖിലും അവരുടെ പ്രീതി നേടി അധികാരത്തില്‍ വരാം എന്ന് കൊതിച്ചിരുന്നു. ഇന്തോനേഷ്യയില്‍ സുകാര്‍ണോയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പട്ടാളം നടത്തിയ അട്ടിമറിയുടെ ഉത്തരവാദിത്തം ജന. സുഹാര്‍ത്തൊയും ഇസ്ലാമിക തീവ്രവാദികളുംകൂടി കമ്യൂണിസ്റ്റുകാരുടെ തലയില്‍ കെട്ടിവച്ച് അവരെ ഉന്മൂലനം ചെയ്തു. ദശലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകാരെയാണ് സൈന്യവും സുന്നി മുസ്ലിങ്ങളും കൂടി അവിടെ കൊന്നൊടുക്കിയത്.
ഇറാഖിലാകട്ടെ, റഷ്യയുടെ കൂട്ടുപിടിച്ചു കമ്യൂണിസ്റ്റുകാര്‍ അവിടെ മതേതരത്വം നടപ്പാക്കിക്കളയാം എന്ന് സ്വപ്നം കണ്ടിരുന്നു. 1948ല്‍ ഇസ്രായേല്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ റഷ്യ അതിനെ പിന്താങ്ങി; ഇറാഖിലെ കമ്യൂണിസ്റ്റുകാരും ഉടനെ പാലസ്തീനിനെ കൈവിട്ട് ഇസ്രായേലിനെ അനുകൂലിച്ചു. അതോടെ അവരുടെ അധോഗതിയും തുടങ്ങി. നിരവധി ഇറാഖികള്‍ പാര്‍ട്ടി വിട്ടു; കമ്യൂണിസ്റ്റ് വിരോധികള്‍ ആയി. എന്നാലും റഷ്യയുടെ പിന്തുണയോടെ സദ്ദാമിന്റെ ബാത്ത് പാര്‍ട്ടിയുടെ വാലായിനിന്നു രഹസ്യമായി കരുത്താര്‍ജ്ജിക്കാനുള്ള ശ്രമം തുടര്‍ന്നു. അതറിഞ്ഞ സദ്ദാം കമ്യൂണിസ്റ്റുകാരെ വെട്ടയാടിത്തുടങ്ങി. ബാത്ത് പാര്‍ട്ടി അധികാരത്തില്‍ കയറിയപ്പോള്‍ പതിനായിരക്കണക്കിനു കമ്യൂണിസ്റ്റുകാരെയാണ് സദ്ദാം കൊന്നൊടുക്കിയത്. (ഇതൊന്നും അറിയാതെയാണ് കമ്യൂണിസ്റ്റുകാര്‍ സദ്ദാം തൂക്കിലേറ്റപ്പെട്ടപ്പോള്‍ കേരളത്തില്‍ ദു:ഖാചരണവും ബന്ദും എല്ലാം നടത്തിയത്.)
ന്യൂനപക്ഷപ്രീണനം നടത്തി അവരുടെ വോട്ട് നേടാനുള്ള ശ്രമം കൊള്ളാം. പക്ഷെ ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ ഇന്‍ഡോനേഷ്യയിലേയും ഇറാഖിലേയും പോലെ ആദ്യം വേട്ടയാടപ്പെടുന്നത് മതേതരക്കാരായ തങ്ങള്‍ തന്നെയായിരിക്കും എന്ന് കാനം രാജേന്ദ്രന് നല്ലവണ്ണം അറിയാം. അതിനാല്‍, അദ്ദേഹത്തിന് ഇപ്പോള്‍ ഹിന്ദു കാര്‍ഡ് കളിച്ചേ മതിയാവൂ.
ആര്. ഗോപാലകൃഷ്ണന് നായര്‍, ഏറ്റുമാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: