ആലപ്പുഴ: മത്സ്യബന്ധനത്തിനു പോയ ബോട്ട് കടല്‍ ഭിത്തിയിലിടിച്ചു തകര്‍ന്ന് ഒമ്പതു മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുറക്കാട് പഞ്ചായത്ത് കരൂര്‍ പുതുവലില്‍ ഷൈന്‍ (45), കോമന പുതുവലില്‍ വിശ്വനാഥന് (50), രവീന്ദ്രന് (51), ബാലചന്ദ്രന് (57), വെളിയത്തു വീട്ടില്‍ മണിയപ്പന് (53), കരൂര്‍ പുതുവലില്‍ ഷാജി (26), നടുവിലത്തു പറമ്പില്‍ ഷാജി (47), പുതുവലില്‍ രാജേന്ദ്രന് (53), കോമന പുതുവലില്‍ പ്രസാദ് (28) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ പുലര്‍ച്ചെ ഒന്നോടെ ആറാട്ടുപുഴ തീരത്തു നിന്നും രണ്ടു കിലോമീറ്റര്‍ അകലെ കടലിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി പതിനൊന്നോടെ കായംകുളം ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ബോട്ടിന്റെ എഞ്ചിന് തകരാറു സംഭവിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട ബോട്ട് കടല്‍ ഭിത്തിയിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഏതാനും തൊഴിലാളികള്‍ ബോട്ടില്‍ വീഴുകയും മറ്റു തൊഴിലാളികള്‍ കടലിലേക്കും വീഴുകയായിരുന്നു. തുടര്‍ന്ന് തീരത്തുണ്ടായിരുന്നവര്‍ ഇവരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: