കോട്ടയം: മഹാത്മഗാന്ധി സര്‍വ്വകലാശാലയിലെ അഴിമതികളും ക്രമക്കേടുകളും അവര്‍ക്ക് തന്നെ തിരിച്ചടിച്ചു. അതിന്റെ ഫലമായി ഓഫ് കാമ്പസുകള്‍ നിര്‍ത്തി. അതുമൂലമുണ്ടായ തിരിച്ചടിയും സര്‍വ്വകലാശാലയ്ക്കു തന്നെ. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇനി യൂണിവേഴ്സിറ്റി നേരിടാന്‍ പോകുന്നത്.
നിയമവിരുദ്ധമായി ഓഫ് കാമ്പസുകള്‍ തുടങ്ങിയതും അവിടങ്ങളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയതും കോപ്പിയടിയടക്കമുള്ള ക്രമക്കേടുകള്‍ക്ക് ഒത്താശ ചെയ്തതുമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണറുടെ നടപടികള്‍ വിളിച്ചുവരുത്തിയത്. മുന്‍പൊക്കെ ഗവര്‍ണ്ണര്‍മാര്‍ വെറും റബ്ബര്‍ സ്റ്റാമ്പുകളായിരുന്നതിനാല് സര്‍ക്കാര്‍ പറയുന്നത് അപ്പാടെ അംഗീകരിച്ച് ഒപ്പിട്ട് നല്‍കുമായിരുന്നു. ഗവര്‍ണ്ണര്‍ പി.സദാശിവം അതിന് തയ്യാറല്ല.സ്വന്തം അധികാരത്തെപ്പറ്റി വ്യക്തമായ ബോധവും ധാരണയും ഉള്ളയാളാണ് അദ്ദേഹം.
55 ഓഫ് കാമ്പസുകള്‍ അടച്ചുപൂട്ടുന്നതോടെ വര്‍ഷം 13 കോടിയുടെ നഷ്ടമാണ് സര്‍വ്വകലാശാലയ്ക്ക് ഉണ്ടാവുക. 133 ഓഫ് കാമ്പസുകളാണ് നിലവിലുള്ളത്. ആറെണ്ണം കേരളത്തിന് പുറത്തും ഏഴെണ്ണം വിദേശരാജ്യങ്ങളിലുമാണ്. 40000 ത്തോളം വിദ്യാര്‍ത്ഥികളാണ് ഇവിടങ്ങളില്‍ പഠിക്കുന്നത്.
ഇത് പൂട്ടുന്നത് സര്‍വ്വകലാശാലയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. ശമ്പള ഇനത്തില്‍ മാത്രം പ്രതിമാസം 5.25 കോടി രൂപ വേണം. പെന്ഷന് ഉള്‍പ്പെടെയുള്ള ദൈനംദിനചെലവില് വേറെ കണ്ടെത്തണം. സര്‍ക്കാര്‍ നല്കുന്ന ഗ്രാന്റ് 3.75 കോടി മാത്രമാണ്. ചെലവിനത്തില്‍ ഓരോവര്‍ഷവും 15% വര്‍ദ്ധനവ് കണക്കാക്കുന്നതായി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന് പറയുന്നു. ഓഫ് കാമ്പസില്‍ നിന്നും, സ്വാശ്രയകോഴ്സുകളില്‍ നിന്നുമാണ് സര്‍വ്വകലാശാല ഈ തുക കണ്ടെത്തിയിരുന്നത്.
കോട്ടയം, എറണാകുളം ജില്ലകള്‍ പൂര്‍ണ്ണമായും, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഭാഗീകമായുമാണ് സര്‍വ്വകലാശാലയ്ക്ക് കീഴില്‍ വരുന്നത്. ഈ പ്രദേശത്തിന് വെളിയില്‍ ഓഫ് കാമ്പസുകള്‍ നടത്തിവരുന്നത് യുജിസി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ്. ഇക്കാരണത്താലാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഓഫ് കാമ്പസുകള്‍ റദ്ദ് ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചത്.
2002ല്‍ ആരംഭിച്ച വിദൂരവിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് ഓഫ് കാമ്പസുകള്‍ തുടങ്ങിയത്. നേരത്തെ യൂണിവേഴ്സിറ്റി നേരിട്ടായിരുന്നു കോഴ്സുകള്‍ നടത്തുകയും കോണ്ടാക്ട് കോഴ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: