ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക വനിതാ പ്രതിനിധി സ്ഥാനത്തു നിന്നും ക്രിസ്റ്റീന സാമി രാജിവെച്ചു. എഎപി അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും വ്യതിചലിക്കുകയാണെന്ന് ആരോപിച്ചാണ് സാമി രാജിവെയ്ക്കുന്നത്.
എഎപി തമിഴ്നാട് വിഭാഗം കണ്‍വീനറായിരുന്ന സാമി 30വര്‍ഷത്തിലധികമായി മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. എഎപി പ്രതിനിധികള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. പാര്‍ട്ടിയിലുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ സ്വപ്നങ്ങളും വിശ്വാസവും ഇല്ലാതാവുകയാണെന്നും സാമി അറിയിച്ചു.
എഎപി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്നും പുറത്തുപോകുന്ന ആഞ്ചാമത്തെയാളാണ് സാമി. പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും ദേശീയ സമിതിയില്‍ നിന്നും അടുത്തിടെ പുറത്താക്കിയിരുന്നു.
കൂടാതെ ആനന്ദ് കുമാര്‍, അജിത് ഝാ എന്നിവര്‍ മാര്‍ച്ച് 28ന് സ്വമേധയാ രാജിവെച്ചൊഴിഞ്ഞിരുന്നു. കുറ്റകൃത്യങ്ങളും അഴിമതിയും തുടച്ചുനീക്കുമെന്നതാണ് എഎപിയുടെ അജണ്ട. മുമ്പ് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറും എഎപിയില്‍ നിന്നും രാജിവെച്ചൊഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: