കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ 71കാരിയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബംഗ്ലാദേശ് സ്വദേശികളായ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ലുധിയാനയില്‍ നിന്നാണ് ബുധനാഴ്ച ഇവരെ പിടികൂടിയതെന്ന് ഡിസിപി നവീന്‍ സിംഗ്ല പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
കേസില്‍ ബംഗ്ലാദേശ് സ്വദേശികളായ മറ്റ് രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ സലീം എന്നറിയപ്പെടുന്ന സിഖന്ദര്‍ ഷെയിഖിനെ തെക്കന്‍ മുംബൈയിലെ നാഗ്പടയില്‍ നിന്നും രണ്ടമനായ ഗോപാല്‍ സര്‍ക്കാരിനെ മുംബൈയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കോണ്‍വെന്റ് കെട്ടിടത്തിന്റെ ചിത്രങ്ങളും രേഖകളും മറ്റും സി.ഐ.ഡി ടീം എടുത്തിട്ടുണ്ട്. കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ പശ്ചിമബംഗാള്‍ ഗവണ്മെന്റ് തീരുമാനിച്ചതനുസരിച്ച് അന്വേഷണ ഏജന്‍സി കേസന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തിട്ടുണ്ട്.
റാണാഘട്ടിലെ സ്കൂളിനോടു ചേര്‍ന്ന കോണ്‍വെന്റില്‍ മാര്‍ച്ച് 13ന് രാത്രിയാണ് 75കാരിയായ കന്യാസ്ത്രീയെ എട്ടു കവര്‍ച്ചക്കാര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. റാണാഘട്ടിലെ ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റിലെത്തിയ ആയുധധാരികളായ എട്ടംഗ കവര്‍ച്ചാ സംഘത്തെ തടയവെയാണ് കന്യാസ്ത്രീ ആക്രമിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: