ന്യൂദല്‍ഹി: അരവിന്ദ് കേജ്രിവാള് മേധാവിയായ ആംആദ്മിയില്‍ സ്ത്രീവിഷയവും കത്തിപ്പടരുന്നു. കേജ്രിവാളിന്റെ വലംകൈയും മുതിര്‍ന്ന നേതാവുമായ കുമാര്‍ വിശ്വാസിന് ഒരു പാര്ട്ടിപ്രവര്ത്തകയുമായി വഴിവിട്ട ബന്ധമുണ്ടെന്നാണ് ആരോപണം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് ബന്ധം തുടങ്ങിയത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിച്ച് തോറ്റയാളാണ് കുമാര്‍ വിശ്വാസ്.
ആരോപണം ഉയര്‍ന്ന സമയം മുതല്‍ വിശ്വാസും ഒരു വനിതാപ്രവര്ത്തകയുമായി നില്ക്കുന്ന ഫോട്ടോകള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. പാര്‍ട്ടിയിലെ ഭിന്നതമൂലം ഇനി കിടപ്പറരംഗങ്ങള്വരെ പുറത്താകുമെന്ന് കഴിഞ്ഞദിവസം പ്രൊഫ. അനന്തകുമാര്‍ പറഞ്ഞിരുന്നു.
കുമാര്‍ വിശ്വാസിനെതിരെ ഇത് പരാതിയായി പാര്‍ട്ടി മേധാവിക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് വിശ്വാസ് അമേഠിയിലെ ഒരു പ്രവര്‍ത്തകയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും ഇയാള്‍ ചിലരില്‍നിന്ന് കള്ളപ്പണം വാങ്ങിയതായും അജയ് വോറയെന്നയാള് കേജ്രിവാളിന് ഇമെയിലായി പരാതി അയച്ചിരുന്നു.
അവിഹിതബന്ധത്തെപ്പറ്റി വിശ്വാസിന്റെ ഭാര്യ അറിഞ്ഞതായും ഇ മെയിലില്‍ ഉണ്ടായിരുന്നു. ഇതിന്റെ ഓഡിയോ തന്റെ കൈവശം ഉണ്ടെന്നും അജോയ് വോറ പറയുന്നു. എന്നാല്‍ വന്‍വിവാദമായ ആരോപണത്തെപ്പറ്റി പ്രതികരിക്കാന്‍ പാര്‍ട്ടി വക്താവ് ആഷിഷ് കേതന് വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: