ന്യൂദല്‍ഹി: ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്നിലാക്കി ഭാരതീയ ജനതാപാര്‍ട്ടി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രിയപാര്ട്ടിയായി മാറി. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ 08.80 കോടി പേരാണ് ബിജെപിയില്‍ അംഗങ്ങളായിരിക്കുന്നത. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയില്‍ 08.60 അംഗങ്ങളാണ് ഉള്ളത്.
ഞായറാഴ്ചയാണ് ബിജെപിയുടെ അംഗത്വം 08.80കോടിയില്‍ എത്തിയത്. കഴിഞ്ഞ വർഷം നവംബറിൽ മുതൽ തുടങ്ങിയ അംഗത്വ ക്യാമ്പയിനാണ് ബി.ജെ.പിക്ക് ഇത്രയും അംഗങ്ങളെ നേടിക്കൊടുത്തത്. ഈ മാസം 31ന് ക്യാമ്പെയിൻ അവസാനിക്കുമ്പോൾ അംഗത്വസംഖ്യ പത്തു കോടിയാവും. ഏപ്രിൽ 3, 4 തീയതികളിൽ നടക്കുന്ന ദേശീയ എക്സിക്യുട്ടീവിൽ വച്ച് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ അംഗങ്ങളുടെ എണ്ണം ഔദ്യോഗികമായി പ്രഖ്യാപിക്കും.
അമിത് ഷായുടെ താല്പര്യപ്രകാരമാണ് ബി ജെ പി വിശാലമായ അംഗത്വം ചേര്‍ക്കല്‍ ആരംഭിച്ചത്. മിസ്ഡ് കോള്‍ ഉപയോഗിച്ചായിരുന്നു ബിജെപി അംഗത്വം ചേര്‍ക്കല്‍ ആരംഭിച്ചത്. മാർച്ച് 31ന് അംഗത്വ ക്യാമ്പെയിൻ അവസാനിക്കുമെങ്കിലും മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, അസാം, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്യാമ്പെയിൻ തുടർന്നേക്കും. ഇവിടങ്ങളിൽ നിന്ന് കൂടുതൽ പേർ പാർട്ടിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്നാണ്. ഗുജറാത്തിലും മദ്ധ്യപ്രദേശിലും ബിജെപിക്ക് 80 ലക്ഷം അംഗങ്ങളാണുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതാണ് അംഗസംഖ്യ ഉയരുന്നതിന് പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: