ശ്രീനഗര്‍: കാശ്മീര്‍ താഴ്വര വീണ്ടും വെള്ളപൊക്ക ഭീഷണിയില്‍. കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയ ഭീതി വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും താഴ്വരയില് വെള്ളപ്പൊക്കമുണ്ടാകായിരിക്കുന്നത്. ഇന്നലെ മുതല്‍ തുടരുന്ന മഴയില്‍ ഝലം നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം.
ജമ്മുകാശ്മീര്‍ സംസ്ഥാനത്തെ പ്രളയബാധിതമായി സർക്കാർ പ്രഖ്യാപിച്ചു. കാശ്മീരിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്. റോഡ്-റെയിൽ ഗതാഗകവും താറുമാറായി.പല റോഡുകളിലും വെള്ളം കയറിയതിനാൽ തന്നെ സഞ്ചാര യോഗ്യമല്ലാതായിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതിനാൽ ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ക്യാന്പുകളിൽ വേണ്ടത്ര ഭക്ഷണവും വെള്ളവും എത്തിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
ഞായറാഴ്ച രാത്രിയിലെ മഴ കനത്തതോടെ ഝലം നദി കരകവിഞ്ഞ് ഒഴുകുകയാണ്. തെക്കൻ കാശ്മീരിലെ സംഗം എന്ന സ്ഥലത്ത് നദിയിലെ ജലനിരപ്പ് 22 അടിയും മുഷി ബാഗിൽ 18.8 അടിയുമാണ്. സംഗാമിൽ നദിയുടെ അപകട നിരപ്പ് 21ഉം മുഷിബാഗിൽ ഇത് 18 അടിയുമാണ്. നദിയുടെ സമീപത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞു പോവാൻ അധികൃതർ നിർദ്ദേശം നൽകി. അടുത്ത 24 മണിക്കൂറിനുള്ളിൽ മഞ്ഞിടിച്ചിലുണ്ടാവാമെന്ന മുന്നറിയിപ്പും സർക്കാർ നൽകിയിട്ടുണ്ട്.
കുല്‍ഗാം, പുല്‍വാമ, ബാറാമുള്ള, കുപ്വാര, ഗാന്ധര്‍ബാല്‍,കാര്‍ഗില്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴ കാശ്മീരിലെ വിവിധ പ്രദേശങ്ങള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിരവധി വീടുകള്‍ക്കാണ് നാശം സംവിച്ചിരിക്കുന്നത്. കൂടാതെ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ മൂലം ശ്രീനഗര്‍- ജമ്മു ദേശീയ പാത സഞ്ചാര യോഗ്യമല്ലാതായി തീര്‍ന്നിരിക്കുകയാണ്. ഇന്നലെ മുതല്‍ തുടരുന്ന മഴയിലും മണ്ണിടിച്ചിലിലും 18 വീടുകള്‍ ഉള്‍പ്പടെ 44 കെട്ടിടങ്ങള്‍ക്ക് കെടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
പ്രളയം കണക്കിലെടുത്ത് സർക്കാർ ഉദ്യോഗസ്ഥരോട് അവധികളെല്ലാം റദ്ദാക്കി അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ സർക്കാർ നിർദ്ദേശം നൽകി. പ്രളയബാധിതർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: