കൊച്ചി: സുനന്ദയുടെ ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ച് തനിക്കറിയില്ലെന്ന് ശശി തരൂര്‍ എംപി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് മുതിര്‍ന്ന അഭിഭാഷകന് കെ. രാംകുമാര്‍, പി. ഹരിദാസ് എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഒന്നാം എതിര്‍കക്ഷിയായ ശശി തരൂരില്‍ നിന്നും ജസ്റ്റിസ് പി. ഭവദാസന്‍ മൊഴി രേഖപ്പെടുത്തിയത്.
2014 ഏപ്രിലില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ നാമനിര്‍ദ്ദേശപത്രികയില്‍ സ്വത്തുവിവരങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവെച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണ സമയത്ത് സുനന്ദ മരിച്ചതിനാലാണ് അവരുടെ സ്വത്തുവിവരങ്ങള്‍ നല്‍കാതിരുന്നത്. സുനന്ദയ്ക്ക് കനേഡിയന്‍ പൗരത്വമാണുള്ളതെന്നും അവരുടെ മരണത്തോടെ യാതൊരുവിധത്തിലുള്ള സ്വത്തിനും തനിക്ക് അര്ഹതയുണ്ടായിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
അവരുടെ സ്വത്തിനായി താന്‍ അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രേഖകളിലെ വൈരുദ്ധ്യം അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തനിക്ക് മലയാളം വായിക്കാനും എഴുതാനും അറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.
രണ്ടാം എതിര്‍കക്ഷിയായ ഒ. രാജഗോപാലിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ആര്.ഡി. ഷേണായി, ജോസഫ് റോണി ജോസ് എന്നിവര്‍ ഹാജരായി. ഹര്‍ജി മാര്‍ച്ച് 30ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: