മുംബൈ: മുംബൈ പനവേലിയിലെ കത്തോലിക്ക പള്ളി ആക്രമിച്ചവരെ 48 മണിക്കൂുറിനുള്ളില് കണ്ടെത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്.
ബൈക്കിലെത്തിയ രണ്ട് പേരടങ്ങുന്ന സംഘം പുലര്‍ച്ചെ ഒന്നരയോടെയാണ് പള്ളി ആക്രമിച്ചത്. ഇവര്‍ പള്ളിയിലേയ്ക്ക് കല്ലെറിയുകയായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ അക്രമണ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
അക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ കരങ്ങളുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പറഞ്ഞു. വിദേശത്തു നിന്നുള്ളവരോ സാമൂഹിക വിരുദ്ധരോ രാഷ്ട്രീയക്കാരോ സംഭവത്തില്‍ ഉള്പ്പെട്ടിട്ടുണ്ടാകാമെന്നു കേന്ദ്ര മന്ത്രി ഏക്നാഥ് ഖട്സെ പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഖട്സെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: