ന്യൂദല്‍ഹി: മാതാ അമൃതാനന്ദമയീമഠത്തിന്റെ ഉത്തരഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പുതിയ പദ്ധതികളെപ്പറ്റി ആലോചിക്കാനും മാതാഅമൃതാനന്ദമയി 28 മുതല്‍ ദല്‍ഹിയില്‍. ഏപ്രില്‍ നാലു വരെ അമ്മ രാജ്യതലസ്ഥാനത്തുണ്ടാകും.
അമൃതാനന്ദമയീ ആശ്രമത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉത്തരാഖണ്ഡ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ അമ്മ വിലയിരുത്തും.
സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ എന്ന ലക്ഷ്യത്തോടെ വിവിധ സ്ഥലങ്ങളില്‍ ആശ്രമം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ജൈവകൃഷിക്കും സ്ത്രീശാക്തീകരണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കും.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പദ്ധതികള്‍, സ്കൂളുകളുടെ പുനരുദ്ധാരണം, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ആശ്രമത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്.
ഫരീദാബാദില്‍ 1,500 കിടക്കകളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കാനുള്ള പദ്ധതിയും ആശ്രമം പരിഗണിക്കുന്നുണ്ട്. ഏപ്രില്‍ നാലിന് ദല്‍ഹിയില്‍ നടക്കുന്ന ആര്‍എസ്എസ് സേവാവിഭാഗം അഖിലഭാരതീയ സമ്മേളനം അമ്മ ഉദ്ഘാടനം ചെയ്യുമെന്നും വസന്ത്കുഞ്ജ് മഠാധിപതി സ്വാമി നിജാമൃത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: