ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വഭാരതി സര്‍വ്വകലാശാലയുടെ പുതിയ ചാന്‍സലറായി നിയമിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്ങായിരുന്നു നേരത്തെ ചാന്‍സലര്‍.
കഴിഞ്ഞ ജൂലൈയില്‍ സര്‍വ്വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സില്‍ മോദിയെ ചാന്സലറാക്കികൊണ്ടുളള പ്രമേയം പാസ്സാക്കി മാനവ വിഭവശേഷി മന്ത്രാലയത്തിന് അയച്ചുകൊടുത്തിരുന്നു.
സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ വൈസ് ചാന്‍സലര്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് മോദി ചാന്‍സലറാവുന്നത്. കേന്ദ്ര സാംസ്ക്കാരിക സര്‍വ്വകലാശാലയാണ് വിശ്വഭാരതി.പ്രധാനമന്ത്രിയായിരിക്കും ഇതിന്റെ ചാന്‍സലര്‍. രാഷ്ട്രപതി സര്‍വ്വകലാശാലയിലെ വിസിറ്ററായിരിക്കും. പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ റെക്ടറായിരിക്കും. രാഷ്ട്രപതിയാണ് വൈസ്ചാന്‍സലറെ നിയമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: