ന്യൂദല്‍ഹി:അന്താരാഷ്ട്ര ഭീകരസംഘടയായ ഐസിസില്‍ ചേര്‍ന്ന മൂന്ന് ഇന്ത്യാക്കാര്‍ കൂടി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. കര്‍ണാടകത്തിലെ ഭട്കല് സ്വദേശി അബി അബ്ദുള്ള അല്‍ ഹിന്ദി( സുല്‍ത്താന്‍ അര്‍മാര്‍) മഹാരാഷ്ട്രയില്‍ നിന്നുള്ള ഷഹീം താങ്കി,അബു അബ്ദുള്ള( ഡോ. ഷാനവാസ് ആലം) എന്നിവരാണ് സിറിയയിലെ കൊബേയ്നില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
ഭാരതത്തെ കാഫിറുകളില്നിന്ന് മോചിപ്പിക്കാന്‍ ആഹാനം ചെയ്തയാളാണ് സുല്‍ത്താന്‍ അര്‍മാര്‍.മംഗലാപുരത്തിനടുത്താണ് ഭട്കല്.നേരത്തെ ഇന്ത്യന്‍ മുജാഹിദ്ദീനിലായിരുന്ന ഇയാള്‍ ഐസിസിന്റെ റിക്രൂട്ട്മെന്റ് വിഭാഗമായ അന്‍സാര്‍ ഉള് താവീദിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നത്.ഈ സംഘടന ഇയാളാണ് സ്ഥാപിച്ചത്.
മുംബയ് കല്യാണില്‍ നിന്ന് ഐസിസ് ഭീകരര്‍ നാലു പേരെയാണ് റിക്രൂട്ട് ചെയ്തത്. ഇവരില്‍ ഒരാള്‍ മടങ്ങിവന്നിരുന്നു.ഭട്കല് ആയുധക്കേസ് അനേ്വഷണത്തിനിടെയാണ് സുല്‍ത്താന്‍ അര്മാറിനെപ്പറ്റി ബെംഗളൂരു പോലീസിന് വിവരം ലഭിച്ചത്. ഇയാള്‍ യുഎഇയില്‍ ഉണ്ടെന്നാണ് പോലീസ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഇയാള്‍ ഐസിസിനൊപ്പം സിറിയയില്‍ വിശുദ്ധ യുദ്ധത്തിലായിരുന്നെന്നും ഫെബ്രുവരി അവസാനം കൊല്ലപ്പെട്ടുവെന്നുമാണ് ഇപ്പോള്‍ ഇന്റലിജന്‍സ് സ്ഥിരീകരിച്ചിരിക്കുന്നത്.
2008ലെ ദല്‍ഹി സ്ഫോടനവുമായി ഡോ.ഷാനവാസിന് ബന്ധമുണ്ട്. ദല്‍ഹി പോലീസ് ബത്ല ഹൗസ് റെയ്ഡ് ചെയ്ത സമയത്ത് ഇയാള്‍ അവിടെയുണ്ടാക്കിരുന്നു. പിന്നീട് ഇയാള്‍ രാജ്യം വിടുകയായിരുന്നു.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകരായ യാസിന് ഭട്കല്, റിയാസ് ഭട്കല് എന്നിവരുമായി വേര്‍പരിഞ്ഞാണ് ഇയാള്‍ ഐസിസില്‍ ചേര്‍ന്നത്. സമീപകാലംവരെ ഇയാള്‍ ഷാര്‍ജയില്‍ ഉണ്ടായിരുന്നു.സിറിയയില്‍ ഏഴ് ഇന്ത്യാക്കാര്‍ കൂടി യുദ്ധങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: