നാഗ്പൂര്‍: നാഗ്പൂരില്‍ സമാപിച്ച ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരിണി പുതിയ ഭാരവാഹികളെ തീരുമാനിച്ചു. സര്‍കാര്യവാഹായി മൂന്നാമതും സുരേഷ് ജോഷിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. ഇന്നലെ അദ്ദേഹമാണ് പുതിയ ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.
പി.എന്‍. ഹരികൃഷ്ണകുമാറിനെ കേരള സഹപ്രാന്തപ്രചാരകായി നിയമിച്ചു. കോട്ടയം സ്വദേശിയായ അദ്ദേഹം സഹപ്രാന്ത ബൗദ്ധിക് പ്രമുഖും തിരുവനന്തപുരം സംഭാഗ് പ്രചാരകുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേരളത്തില്‍നിന്നുള്ള ഒ.കെ. മോഹനനെ ക്ഷേത്രീയ ശാരീരിക് പ്രമുഖായി നിയമിച്ചു.
പുതിയ സഹസര്‍കാര്യവാഹായി ഭാഗയ്യ നിയമിതനായി. സുരേഷ് സോണി, ദത്താത്രേയ ഹൊസബാളെ, കൃഷ്ണഗോപാല്‍ എന്നിവരാണ് മറ്റ് സഹസര്‍കാര്യവാഹുമാര്‍. സ്വാന്തരഞ്ജന്‍ ആണ് അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ്. സഹബൗദ്ധിക് പ്രമുഖ് മുകുന്ദ. സുനില്‍ കുല്‍ക്കര്‍ണിയാണ് ശാരീരിക് പ്രമുഖ്. ജഗദീഷ് പ്രസാദ് സഹശാരീരിക് പ്രമുഖ്, പ്രൊഫ. അനിരുദ്ധ ദേശ്പാണ്ഡെയാണ് അഖിലഭാരതീയ സമ്പര്‍ക്കപ്രമുഖ്. അരുണ്‍കുമാര്‍, സുനില്‍ ദേശ്പാണ്ഡെ എന്നിവര്‍ സഹസമ്പര്ക്കപ്രമുഖുമാരാണ്. സുഹാസ് ഹിരേമത് ആണ് സേവാപ്രമുഖ്. അനില്‍ മഹാപത്ര, ഗുണവന്ത് കോതാരി എന്നിവര്‍ സഹസേവാപ്രമുഖുമാരാണ്. മംഗേഷ് വെന്തയാണ് വ്യവസ്ഥാപ്രമുഖ്. അനില്‍ ഓക് സഹവ്യവസ്ഥാപ്രമുഖ്.
അഖിലഭാരതീയ പ്രചാര്പ്രമുഖായി ഡോ. മന്മോഹന് വൈദ്യയും സഹപ്രചാര്പ്രമുഖായി ജെ. നന്ദകുമാറും തുടരും. സുരേഷ് ചന്ദ്രയാണ് പ്രചാരക് പ്രമുഖ്. വിനോദ്കുമാര്‍, അര്ജുന് വര്‍മ്മ എന്നിവരാണ് സഹപ്രചാരക് പ്രമുഖുമാര്‍.
മധുഭായ് കുല്‍ക്കര്‍ണി, ശങ്കര്‍ലാല്‍, ഡോ. ദിനേഷ്, മുകുന്ദറാവു പനാശികര്, ഇന്ദ്രേഷ്കുമാര്, സുനില്പാദ് ഗോസ്വാമി, അശോക് ഭേരി, ഹസ്തിമല്‍, സങ്കല്ചന്ദ്ര ബാഗ്രേജ, മഹാവീര്‍, ആര്. വന്യരാജന്‍, വി. നാഗരാജ്, ഡോ. ജയന്തിഭായ് ഫദേസിയ, അശോക് സോണി, ഡോ. ഭഗവതിപ്രകാശ്, ബജ്രംഗ്ലാല്‍ ഗുപ്ത, ദര്‍ശന്‍ലാല്‍ അറോഡ, ഡോ. ദേവേന്ദ്രപ്രതാപ്സിംഗ്, സിദ്ധനാഥ്സിംഗ്, അജയ്കുമാര്‍ നന്ദി, അസീമ കുമാര്‍ ദത്ത എന്നിവര്‍ അഖിലഭാരതീയ കാര്യകാരിണി അംഗങ്ങളാണ്.
ബാലകൃഷ്ണ ത്രിപാഠി, എസ്. സേതുമാധവന്, മദന്‍ദാസ് ദേവി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
രാജ്യത്തെ 54,000 ഗ്രാമങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം എത്തിയിട്ടുണ്ടെന്ന് സര്‍കാര്യവാഹ് സുരേഷ് ജോഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ”ഹിന്ദുത്വം ഒരു ജീവിതരീതിയാണ്. ആര്‍ക്ക് ഏത് ആരാധനാരീതി വേണമെങ്കിലും സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് ദേശവിരുദ്ധമായിരിക്കരുത്,” സര്‍കാര്യവാഹ് പറഞ്ഞു. അഖിലഭാരതീയ പ്രചാര്‍പ്രമുഖ് മന്മോഹന് വൈദ്യയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: