റെയില്‍ മേഖലയുടെ നവീകരണത്തിനായി അഞ്ചിന പരിപാടികള്‍. അഞ്ച് ഘടകങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും റെയില്‍വേയുടെ പ്രയാണം.
1. ഇടക്കാല പദ്ധതികള്‍
ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ പോലെ ഇടക്കാല പദ്ധതികളും റെയില്‍ വികസനത്തിന് അനിവാര്യമാണ്. ഇതിനായി പാതയിരട്ടിപ്പിക്കാന്‍ 1200 കിലോമീറ്ററിന് 8,686 കോടി രൂപ. 800 കിലോമീറ്റര്‍ ഗേജ് മാറ്റം. 77 പദ്ധതികളിലായി 9400 കിലോമീറ്റര്‍ പാതയിരട്ടിപ്പിച്ച് വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്നതിന് 96,182 കോടി അനുവദിച്ചു. 2013-14 വര്‍ഷം ഈയിനത്തില്‍ അനുവദിച്ചതിനെക്കാള്‍ 2700ശതമാനം കൂടുതലാണ് തുക.
17000 ടോയ്ലറ്റുകള് മാറ്റി ബയോടോയ്ലറ്റ് സ്ഥാപിക്കും. മൂവായിരം ആളില്ലാ ലെവല്‍ക്രോസുകള്‍ മാറ്റി സ്ഥാപിക്കാന്‍ 6581 കോടി . യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ 12,500 കോടി. സ്റ്റേഷനുകളുടെ വികസനത്തിനും ലോജിസ്റ്റിക് സംവിധാന വികസനത്തിനും ഒരു ലക്ഷം കോടി.
2. പങ്കാളിത്ത പദ്ധതികള്‍
സംസ്ഥാന സര്‍ക്കാരുകളെ റെയില്‍ പദ്ധതികളിലെ പങ്കാളികളാക്കുക. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള റെയില്‍ വികസനം സാധ്യമാക്കാനാകും. വിദേശ രാജ്യങ്ങളുമായും ബഹുമുഖ സ്ഥാപനങ്ങളുമായും സാമ്പത്തിക, സാങ്കേതിക സഹകരണം. ആധുനികവല്‍ക്കരണത്തിനായി സ്വകാര്യ കമ്പനികളുമായി പങ്കാളിത്ത പദ്ധതികള്‍.
3. അധിക വിഭവ സമാഹരണം
അഞ്ചുവര്‍ഷത്തിനകം 8.5 ലക്ഷം കോടിയുടെ നിക്ഷേപ സമാഹരണം. ധനബജറ്റ് വിഹിതത്തിനപ്പുറം സ്വന്തം നിലയില്‍ മറ്റു വരുമാനമാര്‍ഗ്ഗങ്ങള്‍ റെയില്‍വേ കണ്ടെത്തും. വികസനബാങ്കുകള്‍,പെന്ഷന് ഫണ്ടുകള്‍ എന്നിവ നിക്ഷേപതാല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. റെയില്പദ്ധതികള്ക്കാവശ്യമായ വരുമാനം കണ്ടെത്താന്‍ ദീര്‍ഘകാല വായ്പാ നിക്ഷേപ പദ്ധതികള്‍.
4. ഭരണ നവീകരണവും മാനവ വിഭവശേഷിയുടെ
ഉപയോഗവും
റെയില്‍വേ ജീവനക്കാരുടെ ശേഷി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ മികവോടെ പദ്ധതി നിര്‍വഹണം സാധ്യമാക്കും. തീരുമാനങ്ങളെടുക്കുന്നതിന്റെ വേഗത, കൃത്യമായ കണക്കുകള്‍, ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയവിനിമയ സംവിധാനത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കല്‍, മികച്ച പരിശീലനം എന്നിവ ജീവനക്കാര്‍ക്ക് നല്‍കും.
5. ഭരണനിലവാരവും
സുതാര്യതയും
റെയില്‍വേ എന്നതു രാജ്യത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നതാണെന്ന കാഴ്ചപ്പാടോടെ ഉയര്‍ന്ന നിലവാരവും മികച്ച ഭരണവും സുതാര്യതയും ഉറപ്പുവരുത്തും. റെയില്‍വേയുടെ തീരുമാനങ്ങള്‍ എല്ലാവരേയും കണക്കിലെടുത്തായിരിക്കും. പാവപ്പെട്ടവര്‍ക്കും ജീവനക്കാര്‍ക്കും റെയില്‍വേയുടെ ബിസിനസ് പങ്കാളികള്ക്കുമെല്ലാം തുല്യമായ പരിഗണന നല്‍കും. ടെണ്ടറുകള്‍ അംഗീകരിക്കാനുള്ള അധികാരം ജനറല്‍ മാനേജര്‍മാരിലേക്ക് മാറ്റുകയെന്ന തീരുമാനമായിരുന്നു റെയില്‍വേ പരിഷ്ക്കരണങ്ങളുടെ തുടക്കമെന്നും മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: