തിരുവനന്തപുരം: സോളാര്‍ കേസില്‍ ബ്ലാക്ക് മെയില്‍ ഭീഷണി വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സഹായിച്ചിരുന്നുവെങ്കില്‍ മണിരാജ് ഇപ്പോഴും ജയിലില്‍ കിടക്കുമായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണ് റിജേഷ് തന്നെ ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ കേസിലെ പ്രതിയും ടീം സോളാറിന്റെ സാങ്കേതിക ഉപദേശകനുമായിരുന്ന മണിലാലിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്തുവന്നതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബ്ലാക്ക് മെയ്ലിംഗ് നടത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഫോണ്‍ സംഭാഷണം റെക്കാഡ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: