ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് മദര്‍തെരേസയുടെ സേവനത്തെക്കുറിച്ച് പറഞ്ഞത് സംബന്ധിച്ച് ‘ടൈംസ് നൗ’ ചാനലില്‍ അര്‍ണാബ് ഗോസ്വാമിയുടെ ചര്‍ച്ചയും ചില കോണ്‍ഗ്രസ്സ് മാന്യന്മാര് സൃഷ്ടിക്കുന്ന പ്രകമ്പനവുമാണ് ഈ കുറിപ്പെഴുതാന്‍ കാരണം.
ഈ ലേഖകനെഴുതി കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ച ‘ഭാരതീയം’ എന്ന പുസ്തകത്തില്‍ മദര്‍ തെരേസയെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത് ഇങ്ങനെയാണ്:
”1929ല്‍ വെറും സിസ്റ്റര്‍ തെരേസയായിട്ട് കല്‍ക്കട്ടയില്‍ മിഷനറി പ്രവര്ത്തനത്തിനായിട്ട് എത്തുന്നു. 1935ല്‍ മിഷനറി പ്രവര്‍ത്തനം ആരംഭിച്ചു. ആ കാലയളവില്‍ ഭാരതത്തില്‍ ജനബാഹുല്യതക്കും ദാരിദ്ര്യത്തിനും പേരുകേട്ടതായിരുന്നു കല്‍ക്കത്ത നഗരിയിലെ ചേരികള്‍. പട്ടിണിയും പരിവട്ടവും രോഗവുംകൊണ്ട് അരാജകത്വത്തിന്റെ പാരമ്യതയില്‍ എത്തിയിരുന്ന അവസ്ഥ. ബുദ്ധിമതിയായ സിസ്റ്റര്‍ തെരേസ കണ്ടു, മിഷനിറി പ്രവര്‍ത്തനത്തിന് ഏറ്റവും വളക്കൂറൂള്ള സ്ഥലം.
അവിചാരിതമായിട്ടാണ് അശരണയായ ഒരു പിഞ്ചുകുഞ്ഞിനെ വഴിയരികില്‍നിന്നും അവര്‍ക്ക് കിട്ടുന്നത്. ഇതുതന്നെ ഏറ്റവും നല്ല മതപരിവര്‍ത്തന കൃഷിയെന്നു മനസ്സിലാക്കി ഈ ദുര്‍ബലതയെ നിര്‍ബാധം പ്രയോജപ്പെടുത്തി അവര്‍ മദര്‍തെരേസയായി. ആ മഹതിയുടെ സേവനസന്നദ്ധതയെ പ്രശംസിക്കുകതന്നെ ചെയ്യുന്നു. പക്ഷെ പാശ്ചാത്യ ദേശത്തുനിന്നും മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഒഴുകിക്കൊണ്ടിരുന്ന ‘ഔദാര്യ’ത സ്മരിക്കാതിരിക്കാന്‍ പറ്റുകയില്ല.
ഒരവസരത്തില്‍ വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യത്തില്‍ മറ്റ് പുരോഹിതപ്രമാണിമാരുമായി ഒന്നിച്ചിരിക്കുമ്പോള്‍ കാര്‍ഡിനാല്‍ ലാഗ്വി മദര്‍തെരേസയോട് ചോദിച്ചു. ”മദര്‍ അങ്ങ് സ്വര്ഗ്ഗത്തിലേക്കെത്തുമ്പോള്, സെന്റ് പീറ്ററിന്റെ അടുത്തേക്ക് ആനയിക്കപ്പെടുമ്പോള്‍ എന്തായിരിക്കും അങ്ങയുടെ മാനസീകാവസ്ഥ?”. ഉടന്‍വന്നു മദറിന്റെ മറുപടി. ”എന്നെ സ്വീകരിക്കുവാന്‍ അന്‍പതിനായിരത്തിലധികം പരിശുദ്ധാന്മാക്കള്‍ ഉണ്ടായിരിക്കും” (ദ ഹിന്ദു ദിനപത്രം 8.9.1997). എന്നുപറഞ്ഞാല്‍ അന്‍പതിനായിരത്തില്‍പ്പരം വ്യക്തികളെ ക്രിസ്തുമതത്തിലേക്ക് പരിവര്ത്തനപ്പെടുത്തിയെടുത്തു എന്നര്‍ത്ഥം. ഭാരതത്തില്‍ എവിടെയെങ്കിലും ആരെങ്കിലും ഇതിനെതിരായി ശബ്ദമുയര്‍ത്തിയിട്ടുണ്ടോ? മാന്യമായ രീതിയില്‍ സേവനപ്രവര്‍ത്തനം നടത്തുന്നവരെ ഈ രാജ്യം ഏറ്റവും വലിയ ബഹുമതി കൊടുത്ത് (ഭാരതരത്നംവരെ) ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: