തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ സാക്ഷിമൊഴി രേഖപ്പെടുത്തലിന്റെ രണ്ടാം ഘട്ടം ഇന്നലെ നടന്നു. ജില്ല അഡീഷണല്‍ സെഷന്‍സ് രണ്ടാം നമ്പര്‍ കോടതിയിലാണ് സാക്ഷികളുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയത്. ശനിയാഴ്ച മൂന്ന് സെക്യൂരിറ്റി ജീവനക്കാരുടെ മൊഴി ഇത്തരത്തില്‍ രേഖപ്പെടുത്തിയിരുന്നു.
മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. സാക്ഷികള്‍ കൂറുമാറുന്നത് തടയാനാണ് ഇത്. ഇന്നലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്കൂടി സാക്ഷിമൊഴി നല്കി. കൂടാതെ നിസാം ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ ശബ്ദംകേട്ട് പുറത്തിറങ്ങിവന്ന ശോഭാസിറ്റിയിലെ രണ്ട് ഫഌറ്റ് ഉടമസ്ഥരുടേയും മൊഴിയും ഇന്നലെ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: