തൃശൂര്‍: കൊലയാളി വ്യവസായി നിസാമിന് കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ പുറത്ത്. ഇടതു-വലതു മുന്നണികളിലെ എംഎല്‍എമാരും നേതാക്കളും നിസാമിന്റെ ഉറ്റ സുഹൃത്തുകളാണെന്നും ഇതോടെ വ്യക്തമായി.
തൃശൂര്‍ എം.ജി.റോഡില്‍ കിംഗ്സ്് സ്പെയ്സ് എന്ന നിസാമിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കോണ്‍ഗ്രസ് എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്,സിപിഎം എംഎല്‍എ കെ.വി.അബ്ദുള്‍ ഖാദര്‍, യുവജന നേതാവും സിപിഐ എംഎല്‍എയുമായ വി.എസ്.സുനില്‍കുമാര്‍, ഇപ്പോള്‍ കേസ് കൈകാര്യം ചെയ്യുന്ന പബഌക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.ബി.രണേന്ദ്രനാഥ്, മുന്‍ മേയര്‍ ഐ.പി.പോള്‍, ഡിസിസി ജനറല്‍ സെക്രട്ടറി സുനില്‍ അന്തിക്കാട് എന്നിവര്‍ പങ്കെടുത്ത ചിത്രങ്ങളാണ് പുറത്തു വന്നത്.
ഈ ചിത്രങ്ങള്‍ കിങ്ങ് സ്പെയ്സിന്റെ വെബ് സൈറ്റില്‍ ഉണ്ട്. തന്റെ ഫേസ് ബുക്കില്‍ നിന്ന് പല ചിത്രങ്ങളും കളഞ്ഞ നിസാം പക്ഷേ തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ നീക്കിയിട്ടില്ല . ഈ ഉദ്ഘാടനം നടക്കുമ്പോഴും മുഹമ്മദ് നിസാം നിരവധി കേസുകളില്‍ പ്രതിയാണ്.
14 വര്‍ഷത്തിനുള്ളില്‍ കൊലക്കേസ് അടക്കം 15 ഓളം കേസുകളില്‍ ഉള്‍പ്പെട്ട നിസാമിനെ പലകേസുകളില്‍ നിന്ന് രക്ഷിച്ചത് ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസും ചേര്‍ന്നാണ്. ഇത്തരം ബന്ധങ്ങളാണ് കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ നിസാമിന് സാഹചര്യം ഒരുക്കിയത്. ഫഌറ്റിന്റെ താക്കോല്‍ ദാന ചടങ്ങിലും മറ്റുമാണ് എംഎല്‍എമാര്‍ പങ്കെടുത്തത്. ഇത്തരം ബന്ധം കാരണമാണ് നിസാമിനെതിരെ ശക്തമായ പ്രതിഷേധം ഇടതു പക്ഷവും കോണ്‍ഗ്രസും ഉയര്‍ത്താത്തത്.
എത് വിഷയത്തിലും സമരം നടത്തി അക്രമം അഴിച്ച് വിടാറുള്ള ഇടതുപക്ഷ യുവജന സംഘടനകള്‍ ഇക്കാര്യത്തില്‍ വലിയ പ്രതിഷേധത്തിന് മുതിര്‍ന്നിരുന്നില്ല. കഴിഞ്ഞ ദിവസം നിസാമിനെ ജയില്‍ പോയി കണ്ട തൃശൂര്‍ ഡിസിസി പ്രസിഡന്റ് ഒ.അബ്ദുറഹിമാന് കുട്ടിക്കെതിരെ രംഗത്ത് വന്ന മുന്‍ മേയര്‍ ഐ.പി.പോളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പൊതു പ്രവര്‍ത്തകരായാല്‍ ഇത്തരത്തിലുള്ള ചടങ്ങുകളില്‍ പങ്കെടുക്കുമെന്നുള്ള മറുപടിയാണ് പല നേതാക്കളും നല്‍കുന്നത്. എന്നാല്‍ ഈ ബന്ധങ്ങളെ നിസാം പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. പബഌക് പ്രോസിക്യൂട്ടറായ അഡ്വ.കെ.ബി.രണേന്ദ്രനാഥ്, വി.എസ്.സുനില്‍കുമാര്‍ എം.എല്‍എ, ഡിസിസി ജനറല്‍ സെക്രട്ടറി സുനില്‍ അന്തിക്കാട് എന്നിവര്‍ നിസാമിന്റെ നാട്ടുകാരാണ്. ലീഗ് നേതാവും കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഊസ്മാനും നിസാമുമായി ഫോട്ടോക്ക് പോസ് ചെയ്ത് നില്ക്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: