തിരുവനന്തപുരം: ഭാരതത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനം തൊഴിലല്‍ അന്വേഷകനാകാന് ആയിരിക്കരുതെന്നും തൊഴില്‍ ദാതാവാകാനായിരിക്കണമെന്നും മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം പറഞ്ഞു. സിഇടി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡയമണ്ട് ജൂബിലി ഹാളില്‍ സംഘടിപ്പിച്ച പത്യേക പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
വലിയ സ്വപ്നങ്ങള്കാണാന്കൂടി എല്ലാ വിദ്യാര്‍ത്ഥികളും പഠിക്കണം. ചെറിയ സ്വ്പനം മാത്രം കാണുകയും സ്വപ്നം കാണാതിരിക്കുകയും ചെയ്യുന്നത് സമൂഹത്തോടുള്ള അപരാധമാണ്. വലിയ സ്വപ്നങ്ങളാണ് നമ്മുടെ രാഷ്ട്രത്തിന് പുരോഗതിയുണ്ടാക്കുക. നാം ഇഴയാനല്ല, പറക്കാനാണ് പഠിക്കേണ്ടത്. നൂതന ആശയങ്ങളാണ് അതിന് വേണ്ടത്. പുതിയ ആശയങ്ങള്‍ക്ക് ക്രിയാത്മകത വേണം. വിദ്യാര്‍ത്ഥികളുടെ ക്രിയാത്മകത ജ്വലിപ്പിക്കാന്‍ കലാലയങ്ങള്‍ക്ക് കഴിയണം.
അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സമര്‍പ്പണമനോഭാവം ഇല്ലാതെ ഇത് സാധ്യമല്ല.
“”’ക്ലിന് എനര്‍ജി’ എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാന ആവശ്യം. 250 ദശലക്ഷത്തില്‍ അധികം ഭവനങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇത് ഓരോ വര്‍ഷവും വര്‍ധിക്കുന്നു. ഇവരുടെ ആവശ്യങ്ങള്‍ സാധിക്കാനുള്ള സാങ്കേതിക വിദ്യ വികസനിപ്പിച്ചെടുക്കാന് യുവ എന്‍ജിനിയര്‍മാര്‍ക്ക് കഴിയണം
ഹൃദയത്തില്‍ രാജ്യസ്നേഹവും തലച്ചേറില് നൂതനാശങ്ങളും ഉള്ള യുവാകള്ക്കാണ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. പ്ലാറ്റിനം ജൂബിലി സുവനീറിന്റെ ഡിസൈന്‍ പ്രകാശനവും പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള നേതൃത്വ പരിശീലന ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എസ് ഷീല അധ്യക്ഷത വഹിച്ചു. പി.ജി. ഡീന്‍ ഡോ. ഷാബു, പ്ലാറ്റിനം ജൂബലി ആഘോഷകമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. ടി എല്‍ ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: