കൊച്ചി : വാളകത്തെ അധ്യാപകന് കൃഷ്ണകുമാറിനു പരിക്കേറ്റത് വാഹനാപകടത്തിലെന്ന് സിബിഐ റിപ്പോര്‍ട്ട് . എറണാകുളം സിബിഐ കോടതിയില്‍ സമര്പ്പിച്ചറിപ്പോര്ട്ടിലാണ് കേസ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് സിബിഐ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര ഫോറന്‍സിക് ലാബിലെയും എയിംസ് ആശുപത്രിയിലെയും പരിശോധനാ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഈ നിഗമനത്തിലെത്തിയതെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
പരാതിക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്.
കൊട്ടാരക്കരയില്‍ ഒരു ജ്യോത്സ്യന്റെ അടുത്തു പോയി തിരികെയെത്തുമ്പോള്‍ കൃഷ്ണകുമാറിനെ മര്‍ദിച്ചുവെന്നായിരുന്നു പരാതി.
ഭാര്യയാണ് പരാതി നല്‍കിയത്. സംഭവത്തിന് പിന്നില്‍ മുന്‍ മന്ത്രി ആര്. ബാലകൃഷ്ണ പിള്ളയാണെന്നും ആരോപണമുണ്ടായിരുന്നു. കൃഷ്ണകുമാറിനെ ആക്രമിച്ചത് കണ്ടെന്ന സാക്ഷി ജാക്സന്റെ മൊഴി കളവാണെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജാക്സണെ ബ്രെയിന്‍ മാപ്പിങ്ങിന് വിധേയനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: