ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ മുന്‍ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ നടപടികളില്‍ സുപ്രീംകോടതിക്ക് അതൃപ്തി.
ഫെബ്രുവരി എട്ടിന് നടന്ന ബി.സി.സി.ഐയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ എന്‍.ശ്രീനിവാസന് പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് സുപ്രീംകോടതി .
കോടതിയുടെ വിലക്കുണ്ടായിട്ടും എന്‍.ശ്രീനിവാസന് പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തതിനെതിരെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന് രംഗത്തെത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കോടതിയ ലക്ഷ്യത്തിന് ഫെബ്രുവരി 18ന് സിഎബി ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
രണ്ടാം തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയാത്ത ശ്രീനിവാസന് എങ്ങനെയാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായി തുടരാനാവുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. ക്രിക്കറ്റിനു വേണ്ടി ശ്രീനിവാസന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്തിരിക്കാം. എന്നാല്‍ ശ്രീനിവാസന്റെ പദവി എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാവുന്നതാണ് കോടതി പറഞ്ഞു.
അതേസമയം കോടതി ഉത്തരവ് ശ്രീനിവാസന് ലംഘിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു. ഫെബ്രുവരി എട്ടിന് ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റ് തീരുമാനങ്ങള്‍ ഒന്നും തന്നെ കൈക്കൊണ്ടില്ലെന്നും സിബല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: