ആലപ്പുഴ: ടി.പി.ചന്ദ്രശേഖരനെ അരുംകൊലചെയ്ത കേസിലെ പ്രതി കുഞ്ഞനന്തന് പാര്‍ട്ടിയില്‍ തുടരണം. അതിന് തടസം വി.എസ്. അച്യുതാനന്ദനാണെങ്കില്‍ ആ തടസവും ഔദ്യോഗിക പക്ഷം ഒഴിവാക്കും. ആലപ്പുഴയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം നല്കുന്ന സന്ദേശമാണിത്. പാര്‍ട്ടിയുടെ സ്ഥാപക നേതാവല്ല, കൊലപാതകിയായ നേതാവാണ് പ്രധാനമെന്ന് പാര്‍ട്ടി വ്യക്തമാക്കുന്നു.
വി.എസ്. അച്യുതാനന്ദന് പൊളിറ്റ്ബ്യൂറോയ്ക്ക് മുന്നില്‍ വച്ചിട്ടുള്ള മൂന്ന് അടിയന്തര ആവശ്യങ്ങളില്‍ ഒന്ന് ടിപിയെ കൊലചെയ്ത കുഞ്ഞനന്തനെയും ട്രൗസര്‍ മനോജിനെയും പുറത്താക്കണമെന്നതാണ്. എന്നാല്‍ ഈ ആവശ്യം യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
കുഞ്ഞനന്തനും മനോജും വായ്തുറക്കുന്നതിനെ പിണറായി വിജയന് ഭയക്കുന്നുവെന്ന വിഎസിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാടുകള്‍.കുഞ്ഞനന്തനും മനോജിനുമൊപ്പം ശിക്ഷിക്കപ്പെട്ട കെ.സി. രാമചന്ദ്രനെ പുറത്താക്കിയ സിപിഎം പക്ഷേ ഇവരുടെ കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു. കൂടാതെ കുഞ്ഞനന്തനെ പാനൂര്‍ ഏരിയ കമ്മറ്റിയില്‍ നിലനിര്‍ത്തുന്നു.ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന്റെ സന്ദേശം സമ്മേളനത്തില്‍ വായിച്ചും പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ഒരേ കേസില്‍ പ്രതികളായ ഒരാള്‍ക്കെതിരെ മാത്രം നടപടിയെടുക്കുകയും കണ്ണൂരുകാരായ രണ്ടുപേരെ സംരക്ഷിച്ച് നിലനിര്‍ത്തുകയും ചെയ്യുന്ന ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട് പൊതുസമൂഹത്തിന് എന്നപോലെ കേന്ദ്രകമ്മറ്റിയംഗമായ വി.എസ്. അച്യുതാനന്ദനും മനസിലായിട്ടില്ല.
കോഴിക്കോട് ജില്ലക്കാരനായ രാമചന്ദ്രനെതിരെ എടുത്ത നടപടി കണ്ണൂരുകാരായ കുഞ്ഞനന്തനും മനോജിനുമെതിരെ എടുത്താല്‍ ഇരുജില്ലകളിലുമായി ഗൂഢാലോചന നടന്നുവെന്ന കണ്ടെത്തല്‍ പാര്‍ട്ടി അംഗീകരിക്കുന്നതിന് തുല്യമാകുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍ കേന്ദ്രനേതൃത്വവും അംഗീകരിക്കുകയായിരുന്നു.
കുഞ്ഞനന്തനെ പോലുള്ളവരെ സംരക്ഷിക്കുന്നതോടെ പാര്‍ട്ടി കൊലയാളി പാര്‍ട്ടിയാണെന്ന ആക്ഷേപം നിലനില്‍ക്കുമെന്ന വിഎസിന്റെ അഭിപ്രായത്തിന് പാര്‍ട്ടി നേതൃത്വം യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. എന്തായാലും കുഞ്ഞനന്തനടക്കമുള്ള കൊലയാളികളെ പാര്‍ട്ടി സംരക്ഷിച്ച് ആദരിക്കും, വിഎസിന് വേണമെങ്കില്‍ തുടരാമെന്ന് പാര്‍ട്ടി പറഞ്ഞതോടെയാണ് സിപിഎം സംസ്ഥാന നേതൃത്വം ഫാസിസ്റ്റുകളാണെന്ന് വിലപിച്ച് വിഎസ് പടിയിറങ്ങാന്‍ നിര്‍ബന്ധിതനായത്.
രാഷ്ട്രീയ പ്രതിയോഗികളെയും മറ്റ് ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരെയും കൊന്നൊടുക്കുന്നവര്‍ക്ക് മാത്രമാണ് പാര്‍ട്ടിയില്‍ സ്ഥാനമെന്ന് പിണറായിയും കോടിയേരിയും ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. അതിനെ എതിര്‍ത്താല്‍ വിഎസായാലും വെട്ടിനിരത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: