ന്യൂദല്‍ഹി: വളരെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ബജറ്റിനെ ഉറ്റുനോക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബജറ്റിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മോദിയുടെ പ്രതികരണം.
പ്രതിപക്ഷ പാര്‍ട്ടികളുമായി മോദി ആശയവിനിമയം നടത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന എല്ലാവിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്കി. ഇന്‍ഷുറന്‍സ് ബില്‍ ഉള്‍പ്പെടെ ഒട്ടേറെ ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കേണ്ടതിനാല്‍ കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ അനിവാര്യമാണ്.
.അതേസമയം, ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെക്കുറിച്ച് പലകക്ഷികള്‍ക്കും ആശങ്കയുണ്ടെന്നും അത് പരിഗണിക്കുമെന്നും യോഗം വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. അഞ്ച് ഓര്‍ഡിനന്‍സുകളില്‍ വിശാലമായ ധാരണയായതായും അറിയിച്ചു.
ഇന്ന് രാവിലെ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച നായിഡു സുഗമമായ ബജറ്റ് സമ്മേളനത്തിന് പിന്തുണ തേടിയിരുന്നു. നാളെ മുതല്‍ മേയ് എട്ടുവരെയാണ് ബജറ്റ് സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: